വാർഡ് വിഭജനം; ആരോപണം അടിസ്ഥാന രഹിതം: സിപിഎം
Saturday, October 19, 2024 5:45 AM IST
പുനലൂർ: വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് പുനലൂർ നഗരസഭയിൽ ചില യുഡിഫ് കൗൺസിലർമാർ ഉയർത്തുന്ന ആരോപണം അടിസ്ഥാന രഹിതമാണന്ന് സിപിഎം പുനലൂർ ഏരിയ സെക്രട്ടറി എസ്. ബിജു പ്രസ്താവനയിൽ പറഞ്ഞു.

ഡീലിമിറ്റേഷൻ കമ്മീഷൻ കേരളയാണ് വാർഡ് വിഭജന നടത്തുന്നത്. 27 ന് ആരംഭിച്ച് 2025 ഏപ്രിലിൽ വരെ നീണ്ടു നിൽക്കുന്ന നടപടി ക്രമങ്ങളാണ് ഇതിനുള്ളത്.

അതിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ നിലവിലുള്ള വാർഡിന്‍റെ ഏളികയും ഓരോ വാർഡിലെ ജനസംഖ്യയും വീടുകളുടെ എണ്ണവും തയാറാക്കി നൽകുന്ന പ്രാഥമിക പ്രവർത്തനം മാത്രമാണ് ആരംഭിച്ചിട്ടുള്ളത്. തുടർന്ന് കരട് തയാറാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 21 ന് മുമ്പായി നൽകണം.


അതിൻമേൽ കമ്മീഷൻ നിരവധി സിറ്റിംഗ് നടത്തി മാത്രമേ അന്തിമ വിഭജനത്തിലേക്ക് എത്താനാകൂ.തുടക്കത്തിൽ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ വ്യാജ പരാതികൾ അയച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചും ഭീഷണിപ്പെടുത്താനാണ് യുഡിഎഫിലെ ചിലർ ശ്രമിയ്ക്കുന്നത്.

ഇതിലൂടെ യുഡിഎഫിലെ തന്നെ ചിലരുടെ സാധ്യതകൾ ഇല്ലാതാക്കാനും വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാനുമാണ് ഈ നീക്കം. മാനദണ്ഡങ്ങൾ കമ്മീഷൻ തയാറാക്കി ഉത്തരവാക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥർക്ക് ഭയമില്ലാതെ ചട്ടങ്ങൾ അനുസരിച്ച് ഈ ജോലി നിർവഹിക്കാൻ കഴിയണം. അല്ലാത്ത പക്ഷം ശക്തമായി ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കും.