വൈദ്യുതി ബോർഡിനെ അപകീർത്തിപ്പെടുത്തൽ സ്വകാര്യവത്കരണത്തിന് മുന്നോടിയെന്ന്
Saturday, October 19, 2024 5:51 AM IST
ചാത്തന്നൂർ: വൈദ്യുതി ബോർഡിനെതിരേ നടക്കുന്ന വസ്തുതാ വിരുദ്ധ പ്രചാരണം നവ മാധ്യമങ്ങളിലൂടെ നടത്തുന്നത് ചെറുത്ത് തോൽപ്പിക്കണമെന്ന് പെൻഷനേഴ്സ് അസോസിയേഷൻ ചാത്തന്നുർ ഡിവിഷൻ കമ്മിറ്റി അഭ്യർഥിച്ചു.

കേരളത്തിലെ വൈദ്യുതി മേഖലയെ സ്വകാര്യവത്കരിച്ചെടുത്ത് കൈയടക്കാനുള്ള രാജ്യത്തെ ചില സ്വകാര്യ കമ്പനികൾ ഗൂഡ ശ്രമം നടത്തുകയാണ്.ബോർഡിന്‍റെ ചെലവിനങ്ങളിൽ 60 ശതമാനവും വൈദ്യുതി ഇറക്കുമതിക്ക് വേണ്ടിയാണ്. ഇക്കാര്യം കണക്കുകൾ പരിശോധിച്ചാൽ കാണാനാകും. ഇക്കാര്യം മറച്ചുവയ്ക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിലുള്ളത്.

ശമ്പളവും പെൻഷനും നൽകാൻ ചെലവ് 18 ശതമാനത്തിൽ താഴെ മാത്രമാണ്. വൈദ്യുതി ബോർഡ് ജീവനക്കാർക്കെതിരേ കൃത്യനിർവഹണത്തിനിടയിൽ വ്യാപകമായ രീതിയിൽ ആക്രമണം നടക്കുന്നത് തടയാൻ ആരോഗ്യമേഖലയിൽ നടപ്പാക്കിയത് പോലെ നിയമ നിർമാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.


ദീർഘകാല കരാർ പ്രകാരമുള്ള ക്ഷാമബത്ത, ക്ഷാമാശ്വാസ കുടിശിക ഗഡുക്കൾ അനുവദിക്കുക, അനുവദിച്ച ക്ഷാമാശ്വാസത്തിന്‍റെ മുൻകാല കുടിശിക വിതരണം ചെയ്യുക, പെൻഷൻ മാസ്റ്റർ ട്രസ്റ്റിലേക്കുള്ള ഫണ്ട് സമാഹരണത്തിന് വ്യക്തമായ മാർഗ നിർദേശങ്ങളും സംവിധാനങ്ങളും സർക്കാർ ഇടപെട്ട് ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ഡിവിഷൻ പ്രസിഡന്‍റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ലാൽ പ്രകാശ്, സെക്രട്ടറി കെ.വി. മധു എന്നിവർ റിപ്പോർട്ടും ട്രഷറർ സുരേഷ് ബാബു കണക്കും അവതരിപ്പിച്ചു.

സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എൻ. സദാനന്ദൻ പിള്ള ജില്ലാ പ്രസിഡന്‍റ് എം. ചന്ദ്രശേഖരപിള്ള, ജില്ലാ സെക്രട്ടറി സുദർശനൻ തുടങ്ങിയവർ പ്രസംഗിച്ചു.