കളക്ടറേറ്റ് സ്‌ഫോടനക്കേസിൽ അന്തിമ വാദം പൂർത്തിയായി
Saturday, October 19, 2024 5:45 AM IST
കൊല്ലം: കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ അന്തിമ വാദം പൂർത്തിയായി. കേസിൽ 29 ന് വിധി പറയും. തമിഴ്‌നാട് മധുര സ്വദേശികളും നിരോധിത സംഘടനയായ ബേസ്മൂവ്‌മെന്‍റ് പ്രവർത്തകരുമായ അബ്ബാസ് അലി (31), ഷംസൂണ്‍ കരിംരാജ (33), ദാവൂദ് സുലൈമാന്‍ (27), ഷുസുദീന്‍ (28) എന്നിവരാണ് കേസിലെ പ്രതികള്‍.

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് പ്രതികള്‍. കേസിലെ അഞ്ചാം പ്രതിയെ കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ മുന്പാകെയാണ് കേസിന്‍റെ വിചാരണ നടന്നത്.


2016 ജൂണ്‍ 15 നാണ് കളക്ടറേറ്റ് വളപ്പിലെ മുന്‍സിഫ് കോടതിക്കു സമീപം കിടന്ന തൊഴില്‍ വകുപ്പിന്‍റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റുപാത്രത്തില്‍ ബോംബ് വച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തിൽ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു.