‘മൺട്രോ തുരുത്തിനെ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെടുത്തരുത് ‘
Monday, October 21, 2024 6:13 AM IST
കുണ്ടറ: മൺട്രോ തുരത്ത് വില്ലേജിനെ കുന്നത്തൂർ താലൂക്കിലേക്ക് മാറ്റാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് ഉമ്മൻചാണ്ടി സാംസ്കാരിക സമിതി യോഗം ആവശ്യപ്പെട്ടു.

ഭൂമിശാസ്ത്രപരമായി കല്ലടയാറാണ് കൊല്ലം കുന്നത്തൂർ താലൂക്കുകളുടെ അതിരായി നിശ്ചയിച്ചിട്ടുള്ളത്. ദീർഘനാളായി തുടരുന്ന ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നത് ജനങ്ങൾക്ക് ഉപദ്രവകരമാണ് . തലമുറകളായുള്ള റവന്യൂ രേഖകൾ കൊല്ലം താലൂക്കിലാണ് നിലനിൽക്കുന്നത്.

മൺട്രോതുരുത്ത് നിവാസികൾക്ക് കൊല്ലം നഗരത്തിലെത്താൻ ട്രെയിനിൽ 12 മിനിറ്റ് മതിയാകും. കുന്നത്തൂരിലേക്ക് മൂന്ന് ബസുകൾ കയറി ഇറങ്ങിയാലേ എത്താനാകൂ. ബസുകളിൽ എത്തിച്ചേരാൻ സാമ്പത്തിക പ്രശ്നങ്ങൾ മാത്രമല്ല സമയദൈർഘ്യവും വളരെ വലുതാണ്. മൺട്രോതുരുത്ത് പഞ്ചായത്തിലെ പേഴം തുരുത്ത് വാർഡിലെ കുറേ വോട്ടർമാർക്ക് കൊല്ലം മണ്ഡലത്തിലാണ് പേരുള്ളത്. പെരുമൺ പാലത്തിന്‍റെ നിർമാണം പൂർത്തിയായാൽ വളരെ എളുപ്പത്തിൽ കൊല്ലത്ത് എത്തിച്ചേരാൻ കഴിയും.


ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി, എംപി, എംഎൽഎ എന്നിവർക്ക് നിവേദനം നൽകാൻ ഉമ്മൻചാണ്ടി സാംസ്കാരിക സമിതി യോഗം തീരുമാനിച്ചു. എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എസ്. സേതുനാഥ്, എ. അനിൽകുമാർ, ജേക്കബ് സാമുവൽ, സുധീർ കൺട്രാം കാണി, ശ്രീജാ വിനോദ്, ശ്രീജ അജി തുടങ്ങിയവർ പ്രസംഗിച്ചു.