ബാങ്കിൽ മുക്കുപണ്ടം പണയം വച്ച അപ്രൈസറെ പിടികൂടി
Monday, October 21, 2024 6:13 AM IST
ചവറ: മുക്കു പണ്ടം പണയം വച്ച് ഉപഭോക്താക്കളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ അപ്രൈസറെ പോലീസ് പിടികൂടി. തേവലക്കരയിലെ ഇന്ത്യന്‍ ബാങ്കിലെ അപ്രൈസറായ തേവലക്കര പാലയ്ക്കല്‍ തെക്കടത്ത് കിഴക്കതില്‍ അജിത് വിജയനെയാണ് (47) ചവറ തെക്കുംഭാഗം പോലീസ് പിടി കൂടിയത്.

പോലീസ് പറയുന്നത് : തേവലക്കര ശാഖയിലെ ഇന്ത്യന്‍ ബാങ്കില്‍ പണയം വയ്ക്കാനെത്തുന്നവരുടെ കൈയില്‍ നിന്ന് സ്വര്‍ണം വാങ്ങി രണ്ട് പേപ്പറില്‍ അജിത് വിജയന്‍ ഒപ്പിടിക്കും.

തുടര്‍ന്ന് പണയം വച്ചവര്‍ക്ക് അതിന്‍റെ പണം കൊടുത്തശേഷം ഇവര്‍ ഒപ്പിട്ട രണ്ടാമത്തെ രേഖകള്‍ ഉപയോഗിച്ച് അജിത് വിജയന്‍ ഇവരുടെ പേരില്‍ തന്നെ മുക്കു പണ്ടം വച്ച് വലിയ തുക കൈക്കാലാക്കുകയായിരുന്നു പതിവ്.


ഇത്തരത്തില്‍ 86.25- ലക്ഷം രൂപയാണ് ബാങ്ക് അധികൃതരും ഉപഭോക്താക്കളും അറിയാതെ ഇയാള്‍ കൈക്കലാക്കിയത്. ഒടുവില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ബാങ്ക് മാനേജരുടെ പരാതിയില്‍ അജിത് വിജയനെതിരെ കേസെടുക്കുകയായിരുന്നു.

ഇതറിഞ്ഞ ഇയാള്‍ ഒളിവില്‍പ്പോയി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് അജിത് വിജയനെ പിടികൂടി. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍, എസ് സിപിഒമാരായ ശ്രീജിത്, അനേഷ്, വിനീഷ്, ദിനേശ്, സിപിഒ ഹരീഷ് ഷിനാസ്, രാജീവ് എന്നിവരടങ്ങിയ സംഘമാണ് അജിത് വിജയനെ പിടികൂടിയത്.