ഇരവിപുരം തെക്ക് മത്സ്യഗ്രാമം പദ്ധതിരേഖ കേന്ദ്രത്തിന് സമർപ്പിച്ചു
Monday, October 21, 2024 6:13 AM IST
കൊല്ലം: പ്രധാനമന്ത്രി മത്സ്യ സന്പാദ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരവിപുരം തെക്ക് മത്സ്യഗ്രാമത്തിന് രണ്ട് കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചതായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.

രാജ്യത്ത് പദ്ധതി ആനുകൂല്യത്തിനായി തെരഞ്ഞെടുത്ത 100 മത്സ്യ ഗ്രാമങ്ങളില്‍ ഒന്നാണ് ഇരവിപുരം തെക്ക് മത്സ്യഗ്രാമം. 100 ശതമാനം കേന്ദ്ര വിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ക്ലൈമറ്റ് റിസിലന്‍റ് കോസ്റ്റല്‍ ഫിഷന്‍മെന്‍ വില്ലേജ് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി ഇരവിപുരം തെക്ക് മത്സ്യഗ്രാമത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

മത്സ്യബന്ധന കേന്ദ്രം, സോളാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍, ആധുനിക ആശയ വിനിമയ സംവിധാനങ്ങളും, രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളുമുളള സ്പീഡ് ബോട്ട്, രക്ഷാപ്രവര്‍ത്തനത്തിനുളള ബോട്ട്, അങ്കണവാടികളുടെ നവീകരണം, പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്തുളള സുരക്ഷാ കിറ്റുകള്‍, ഡ്രൈയിംഗ് യൂണിറ്റ്, ഐസ് ബ്ലോക്സുകള്‍ ഉള്‍പ്പെടെ ഇരുചക്ര മുച്ചക്ര വാഹനങ്ങള്‍, പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് ഉപജീവനോപാധി തുടങ്ങി സമഗ്രമായ പദ്ധതിയ്ക്കാണ് നിര്‍ദേശം സമര്‍പ്പിച്ചിട്ടുളളത്.


നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ വിശദമായ പദ്ധതിരേഖ തയാറാക്കി സമര്‍പ്പിക്കും. കേന്ദ്രത്തിന്‍റെ മാര്‍ഗനിര്‍ദേശ പ്രകാരം പദ്ധതിയുടെ കരട് തയാറാക്കുന്നതിനുളള യോഗം എന്‍.കെ. പ്രേമചന്ദ്രന്‍ എംപി യുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്നു.
പദ്ധതി രേഖ യോഗം വിശദമായി ചര്‍ച്ച ചെയ്തു.

ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കണ്‍സിലര്‍ സുനില്‍ ജോസ്, ഫിഷറീസ് ജോയിന്‍റ് ഡയറക്ടമാരായ സലിം (ഇന്‍ലാന്‍റ്), സതീഷ് കുമാര്‍ (സതേണ്‍ സോണ്‍), ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശന്‍, ശശിധരന്‍, സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ബേബി ഷീജ കോഹൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.