കടയ്ക്കോട് വിശ്വംഭരൻ പുരസ്കാരം : തൊടിയൂർ വസന്തകുമാരിക്കും ജാനമ്മ കുഞ്ഞുണ്ണിക്കും
Monday, October 21, 2024 6:13 AM IST
കൊട്ടാരക്കര: കാഥികൻ പ്രഫ. കടയ്ക്കോട് വിശ്വംഭരന്‍റെ സ്മരണാർഥം പുരോഗമന കലാ സാഹിത്യ സംഘവും, കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയ കഥാപ്രസംഗ രംഗത്തെ സമഗ്ര സംഭാവനാ പുരസ്കാരത്തിന് കാഥിക തൊടിയൂർ വസന്തകുമാരി അർഹയായി.

ഈ വർഷത്തെ സാഹിത്യ പുരസ്കാരം നോവലിസ്റ്റ് ജാനമ്മ കുഞ്ഞുണ്ണിക്കാണ്. ജാനമ്മയുടെ ശിവകാമി എന്ന നോവലാണ് അവാർഡിനർഹമായത്. ആർ. രാജലക്ഷ്മിയുടെ മദിരാശി മരങ്ങൾ, ഡോ. വസന്തകുമാർ സാംബശിവന്‍റെ മൃതിക്കുമപ്പുറം എന്നീ നോവലുകൾ പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി.

തൊടിയൂർ യുപിഎസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഖണ്ഡകാവ്യം കഥാപ്രസംഗ രൂപത്തിൽ അവതരിപ്പിച്ചാണ് തൊടിയൂർ വസന്തകുമാരി അരങ്ങേറ്റം കുറിച്ചത്. കഥാപ്രസംഗ രംഗത്ത് 60 വർഷം പിന്നിടുന്ന വസന്തകുമാരി എണ്ണായിരത്തോളം വേദികളിൽ കഥ പറഞ്ഞു. 40-ൽ പരം കഥകൾക്ക് കഥാപ്രസംഗാവിഷ്ക്കാരം നൽകി.


23ന് വൈകുന്നേരം ആറിന് എഴുകോൺ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഉച്ചയ്ക്ക് രണ്ടിന് കാഥിക സംഗമവും തുടർന്ന് യുവ കാഥികരുടെ കഥാ പ്രസംഗങ്ങളും നടക്കും.

രാജീവ്കുമാർ നരിക്കൽ, സി.എൻ. സ്നേഹലത, റാണി മോനച്ചൻ, ശ്രീപ്രിയ ശ്രീകാന്ത്, രഞ്ജിനി പഴങ്ങാലം, ദേവതീർഥ എന്നിവർ കഥാ പ്രസംഗങ്ങൾ അവതരിപ്പിക്കും. രാവിലെ എട്ടിന് സ്മൃതി മണ്ഡപത്തിൽ പി.എ. ഏബ്രഹാം പതാക ഉയർത്തും.

അനുസ്മരണ യോഗത്തിൽ വിവിധ മേഖലകളിൽ പ്രതിഭകളായവരെ മന്ത്രി ആദരിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എഴുകോൺ സന്തോഷും സെക്രട്ടറി വി. സന്ദീപും പറഞ്ഞു.