ദേശീയപാത ഇത്തിക്കര ജംഗ്ഷനിൽ സബ് വേ നിർമിക്കണം
Saturday, October 19, 2024 5:45 AM IST
ചാത്തന്നൂർ: ദേശീയപാതയിൽ ഇത്തിക്കര ജംഗ്ഷനിൽ സബ് വേ നിർമിക്കണമെന്നാവശ്യം.
ദേശീയപാത നാലുവരി പാതയായി നിർമാണം പൂർത്തീകരിക്കുന്നതോടെ ആയൂർ, ഓയൂർ, ഇത്തിക്കര റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് കൊട്ടിയം, കൊല്ലം ഭാഗത്തേക്ക് പോകണമെങ്കിൽ ചാത്തന്നൂർ ജംഗ്ഷനിൽ എത്തി ചുറ്റി കറങ്ങി തിരികെ വൺവേയിലൂടെ ഇത്തിക്കരയിൽ എത്തി മാത്രമേ പോകുവാൻ സാധിക്കുകയുള്ളൂ.

ദിനംപ്രതി ആയിരക്കണക്കിന് സ്കൂൾ കുട്ടികൾ, വലിയ വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവ ഇതുവഴിയാണ് കടന്നു പോകുന്നത്.

ജില്ലയുടെ കിഴക്കൻ മലയോര മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ് ഇത്തിക്കര. നിരവധി ബസ് സർവീസുകളും ആയൂർ റോഡിലൂടെ എത്തി കൊല്ലം ഭാഗത്തേയ്ക്ക് തിരിഞ്ഞുപോകുന്നതും ഇത്തിക്കര ജംഗ്ഷനിലെത്തിയാണ്. റോഡ് നിർമാണം പൂർത്തിയാകുമ്പോൾ ഇത്തിക്കരയിൽ നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് തിരിഞ്ഞു പോകാൻ കഴിയാത്ത സ്ഥിതിയാവും.

ആയൂർ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ദേശീയ പാതയിൽ കടന്നാൽ നേരേ ചാത്തന്നൂർ ജംഗ്ഷനിലെത്തണം. അവിടെ നിന്ന് കൊല്ലം ഭാഗത്തേയ്ക്കുള്ള വൺവേയിൽ പ്രവേശിച്ച് വീണ്ടും ഇത്തിക്കരയിൽ എത്തി വേണം പോകാൻ.


അഞ്ചുകിലോമീറ്ററോളം വാഹനങ്ങൾ അധികമായി ഓടണം. ഇതുണ്ടാക്കുന്ന സമയനഷ്ടവും ഊർജ നഷ്ടവും വളരെയധികമാണ്. പ്രത്യേകിച്ച് സർവീസ് ബസുകൾക്ക് സമയനിഷ്ഠ പാലിക്കാതെ വരുമ്പോൾ അത് സംഘർഷങ്ങൾക്കും വഴിതുറക്കും. പൊതുജനങ്ങളേയും യാത്രക്കാരേയും പരമാവധി ദ്രോഹിക്കുന്ന തരത്തിലാണ് ഇപ്പോൾ നിർമാണം നടക്കുന്ന ദേശീയ പാതയുടെ ഇത്തിക്കരയിലെ രൂപരേഖ.

അതുപോലെ ഇത്തിക്കര വയൽ ഭാഗത്തുനിന്ന് ഹൈവേയിലേക്ക് കയറാനും മാർഗമില്ലാത്ത സ്ഥിതിയാണ്. ഇത്തിക്കര ജംഗ്ഷനിൽ ഒരു സബ് വേ നിർമിച്ചാൽ ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് കൊട്ടിയം, കൊല്ലം ഭാഗത്തേയ്ക്ക് പോകാനും ഇത്തിക്കര വയൽ ഭാഗത്ത് ഉള്ളവർക്ക് ഹൈവേയിലേക്ക് പോകാനും സാധിക്കും.

അധികാരികൾ ഈ വിഷയത്തിൽ അടിയന്തര ഇടപെടലുകൾ നടത്തി ഗതാഗത സ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പുവരുത്താൻ തയാറാകണമെന്ന് ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പഞ്ചായത്ത്‌ മുൻ ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാനുമായ പ്ലാക്കാട് ടിങ്കു ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് എൻ.കെ. പ്രേമചന്ദ്രൻ എംപിയ്ക്ക് നിവേദനം നൽകി.