മുകേഷ് എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്തി
Monday, August 26, 2024 6:36 AM IST
കൊല്ലം: പ്രമുഖ കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് 2018 ൽ ആരോപിച്ച പീഢന ആരോപണം സംബന്ധിച്ച് മുകേഷിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി.

മുകേഷിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. എം. മുകേഷ് എംഎൽഎ രാജിവയ്ക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ പന്തളം ആവശ്യപ്പെട്ടു. മുകേഷ് രാജിവക്കാൻ തയാറായില്ലെങ്കിൽ പുറത്താക്കാൻ പിണറായി ധൈര്യം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണ വിധേയരായവർക്കെതിരെ നടപടിയെടുക്കാത്ത സർക്കാർ നിലപാട് നീതീകരിക്കാനാവുന്നതല്ലെന്നും വേട്ടക്കാർക്കൊപ്പം അവരെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ടു പോയാൽ വരും ദിവസങ്ങളിൽ അതിശക്തമായ പോരാട്ടങ്ങളുമായി യൂത്ത് കോൺഗ്രസ് മുന്നോട്ടു പോകുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.


എംഎൽഎയുടെ വീട്ടിലേക്ക് നടന്ന മാർച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പോലീസുമായി സംഘർഷം ഉണ്ടായതിനെ തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് റിയാസ് ചിതറ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അസൈൻ പള്ളിമുക്ക്, ശരത് മോഹൻ, നേതാക്കളായ ആദർശ് ഭാർഗവൻ, കൗശിക്ക് എം ദാസ്, ഒബി രാജേഷ്, ബിനോയ് ഷാനൂർ, ഉളിയക്കോവിൽ ഉല്ലാസ്, അർഷാദ് മുതിരപ്പറമ്പ്, വിപിൻ ജോസ്, രമേഷ് കടപ്പാക്കട, അർജുൻ കടപ്പാക്കട, ബിച്ചുകൊല്ലം, ഷമീർ ചാത്തിനാംകുളം, സെയ്ദലി, ഫഹദ്, പ്രശാന്ത് മുണ്ടക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.