സൈബർ തട്ടിപ്പിലൂടെ 1.37 കോടി അപഹരിച്ചർ പിടിയിൽ
Monday, August 26, 2024 6:26 AM IST
കൊല്ലം: ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഓണ്‍ലൈൻ സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ സംഘത്തിലെ അംഗങ്ങൾ മലപ്പുറത്ത് നിന്ന് കൊല്ലം സിറ്റി സൈബർ പോലീസ് സംഘത്തിന്‍റെ പിടിയിലായി.

മലപ്പുറം പൊന്നാനി ചീയന്നൂർ കൊട്ടിലിങ്ങൽ വീട്ടിൽ ഷംസുദീൻ(33), മലപ്പുറം പിലാത്തോട്ടത്തിൽ വീട്ടിൽ ഫസലു റഹ്മാൻ(21) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഇവർ അറസ്റ്റിലായത്. ഷെയർ ട്രേഡിംഗിലൂടെ വൻതുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കിയശേഷം പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതലായവ കൈക്കലാക്കുകയാണ് ഇവരുടെ രീതി.

തുടർന്ന് വ്യാജമായ ലാഭക്കണക്കുകൾ കാണിച്ച് ഇരകളായവരുടെ വിശ്വാസം നേടിയെടുത്തശേഷം പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും.

നിക്ഷേപ തുക പലവിധത്തിൽ ട്രേഡിംഗ് നടത്തി ചുരുങ്ങിയ കാലയളവിൽ വൻ ലാഭം നേടിയെടുക്കാൻ സഹായിക്കാമെന്ന മോഹന വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകുന്നത്.

ഇപ്രകാരം കൊല്ലം സ്വദേശിയായ നിക്ഷേപകനിൽ നിന്ന് 1,37,99,000 രൂപയാണ് പ്രതിയായ ഷംസുദീൻ ഉൾപ്പെട്ട തട്ടിപ്പ് സംഘം തട്ടിയെടുത്തത്. സമാനമായ രീതിയിൽ ബ്ലോക്ക് ട്രേഡിംഗ് നടത്തി വൻ ലാഭം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഓച്ചിറ സ്വദേശിയിൽ നിന്ന് 9,48,150 രൂപയാണ് സംഘം തട്ടിയെടുത്തത്.

ഡിസിആർബി എസിപി എ. നസീറിന്‍റെ സംഗത്തിന് പ്രതികളെക്കുറിച്ചുള്ള വിവരം ലഭ്യമായി. കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ അബ്ദുൾ മനാഫിന്‍റെ നേതൃത്വത്തിൽ എസ്ഐമാരായ നന്ദകുമാർ, നിയാസ് സിപിഒമാരായ ജോസ് ജോണ്‍സണ്‍, ജിജോ, ഹരി കുമാർ, ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.