വയോജന നയം നടപ്പാക്കാന്‍  കർമ പദ്ധതി വേണം: വിജയാനന്ദ്
Sunday, August 25, 2024 6:35 AM IST
കൊല്ലം: വയോജന നയം ആവിഷ്ക്കരിച്ചതുകൊണ്ട് മാത്രം മതിയാകില്ലെന്നും പ്രാവര്‍ത്തികമാക്കാനുള്ള വ്യക്തമായ കർമ പദ്ധതി നടപ്പാക്കണമെന്നും സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് സ്റ്റഡീസ് ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ എസ് .എം. വിജയാനന്ദ് പറഞ്ഞു.

സീനിയര്‍ സിറ്റിസണ്‍സ് കൗണ്‍സില്‍ സംസ്ഥാന സമ്മേളന ഭാഗമായി 'വയോജന സംരക്ഷണം സമൂഹവും സര്‍ക്കാരും' എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതുക്കിയ വയോജന നയം തയാറാക്കുന്ന ചുമതല നിര്‍വഹിക്കുന്ന മാനേജ്മെന്‍റ് സ്റ്റഡീസ് ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.

ഏതൊരു നയവും ഫലപ്രദമായി നടപ്പാക്കണമെങ്കില്‍ വ്യക്തമായ നിയമ പരിരക്ഷ, നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം, മതിയായ ഫണ്ട്, ആവശ്യമായ ബോധവല്‍ക്കരണം തുടങ്ങിയയൊക്കെ കൂടിയേ കഴിയൂ.


2008 ല്‍ പ്രഖ്യാപിച്ച പാലിയേറ്റീവ് നയം അന്തര്‍ദേശീയ മോഡല്‍ ആയിക്കഴി‍ഞ്ഞു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കി. കുറ്റമറ്റതാണെന്ന് പറയുന്നില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയതിന്‍റെ എത്രയോ മുന്നിലാണ് നാമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യം പഠിക്കാന്‍ എത്തുന്നതായും അദ്ദേഹം പറഞ്ഞു.

പലിയേറ്റീവ് കെയര്‍ നടപ്പാക്കുന്നതിന് കർമ പദ്ധതി വേണം. വ്യക്തിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. ആരേയും വിട്ടുപോകാതെ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.