അപകടങ്ങള്‍ പതിയിരിക്കുന്ന കുളത്തുപ്പുഴ- തെന്മല പാത
Sunday, August 25, 2024 6:21 AM IST
തെന്മല: തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍ സംസ്ഥാന പാതയില്‍ കുളത്തുപ്പുഴ തെന്മല ഭാഗത്തെ നെടുവന്നൂര്‍ കടവിന് സമീപം താമസിക്കുന്നവരുടെ ഉറക്കം കെടുത്തി വാഹനാപകട പരന്പര.

ആഴ്ചയില്‍ ഒരു അപകടമെങ്കിലും ഇവിടെ ഉണ്ടാകുന്നു. വളവു തിരിയവേ നിയന്ത്രണം വിടുന്ന വാഹനങ്ങള്‍ താഴെയുള്ള വീട്ടു മുറ്റത്തേക്കു പതിക്കും. കാറുകളും ഇരുചക്ര വാഹനങ്ങളും ലോറികള്‍ വരെ ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്നു.

അമിത വേഗതയും പാതയിലെ പരിചയക്കുറുവുമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത്. അപകട മുന്നറിയിപ്പ് ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടില്ല. പാതയോരത്ത് വളര്‍ന്നു നില്‍ക്കുന്ന കാടുകളും അപകടം കൂട്ടാൻ ഇടയാക്കുന്നു.


വീട്ടുമുറ്റത്തേക്ക് സ്ഥിരമായി വാഹനങ്ങള്‍ മറിയുന്നതിനാല്‍ പകല്‍ സമയങ്ങളില്‍ പോലും സ്വന്തം വീടിന്‍റെ മുറ്റത്തേക്ക് ഇറങ്ങാന്‍ ഭയക്കുകയാണ് വീട്ടുകാർ.

പരാതി പറഞ്ഞിട്ടും നടപടിയും ഉണ്ടായിട്ടില്ല. അപകടങ്ങള്‍ കുറയ്ക്കാന്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കുകയോ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

വീടുകളിലേക്ക് വാഹനങ്ങള്‍ മറിയാതിരിക്കാന്‍ സുരക്ഷ ബാരിക്കേഡ് സ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍, ഗ്രാമപഞ്ചായത്ത്‌, പൊതുമരാമത്ത്‌ അധികൃതര്‍ക്ക് പരാതി നല്‍കാനും നാട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്.