മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാർ ദുരിതത്തിൽ
Sunday, August 25, 2024 6:21 AM IST
അഞ്ചല്‍ : മൃഗസംരക്ഷണ വകുപ്പിലെ അശാസ്ത്രീയവും അനധികൃതവുമായി നടത്തിയ സ്ഥലം മാറ്റത്തിന്‍റെ ദുരിതം പേറുകയാണ് ഒരു വിഭാഗം ജീവനക്കാര്‍. വകുപ്പിലെ സ്ഥലം മാറ്റങ്ങൾ സ്പാർക്ക് വഴി ഓണ്‍ലൈന്‍ മാർഗത്തിലൂടെ ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവും, കോടതി നിര്‍ദേശവും അവഗണിച്ച്കൊണ്ട് ഏതാനും ചിലര്‍ക്ക് സീനിയർ വെറ്ററിനറി സർജൻമാരുടെ അനധികൃത സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തതാണ് സ്ഥിര, താല്‍ക്കാലിക ജോലിയിലുള്ള നിരവധിപേര്‍ക്ക് ശമ്പളം വൈകുന്നത്.

ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചു കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ അഞ്ചല്‍ മൃഗാശുപത്രിക്ക് മുന്നില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു. കേവലം 8000 രൂപ പ്രതിമാസ വേതനം കൈപ്പറ്റുന്ന ജീവനക്കാരുടെ പോലും വേതനം മാറി നൽകാത്തത് തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.


കേരള ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി .സജികുമാർ പറഞ്ഞു. 29 നകം ശമ്പളം ലഭ്യമാക്കിയില്ലങ്കില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറെ ഉപരോധിക്കൽ ഉൾപ്പെടെ യുള്ള സമരവുമായി മുന്നോട്ട് പോകുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി അടക്കം ഉന്നതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ജീവനക്കാര്‍. ഹരികുമാർ അധ്യക്ഷത വഹിച്ചു. കെ. രമേഷ്, ഡോ. ആനന്ദ്, എച്ച്. നിസാം, കെ. അനു, അനിൽ കുമാർ, നൗഫൽ ഖാൻ, ബീന ബീഗം, ഗീതകുമാരി, ജീന ശശിധരൻ തുടങ്ങിയവര്‍ പ്രസംഗിച്ചു