ഓണത്തിന് ഗ്യാസ് ക്ഷാമത്തിന് സാധ്യത; ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്
Sunday, August 25, 2024 6:21 AM IST
ചാത്തന്നൂർ: ഓണക്കാലത്ത് പാചക വാതക സിലിണ്ടറുകൾക്ക് ക്ഷാമത്തിന് സാധ്യത. പാരിപ്പള്ളി ഐഒസി പ്ലാന്‍റിലെ സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക് നീങ്ങുകയാണ്.
ഈ വർഷം കേരളത്തിലെ തൊഴിൽ വകുപ്പ് അംഗീകരിച്ച കരാറിലെ വ്യവസ്ഥകൾ ലോറി ഉടമകൾ അംഗീകരിക്കുകയും എല്ലാ തൊഴിലാളികൾക്കും ഏകീകൃത ശമ്പളം കൊടുക്കാൻ ഉടമകൾ തയാറാകുകയും ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ചെറിയ ട്രക്കിനു 1365 രൂപയും വലിയതിന് 1675 രൂപയും എന്ന ക്രമത്തിൽ ആദ്യത്തെ 200 കിലോമീറ്റർ ദൂരത്തിനു മിനിമം വേതനം നിശ്ചയിക്കണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്.

തുടർന്നുള്ള കിലോമീറ്ററുകൾക്ക് വർധന ആവശ്യപ്പെടുന്നില്ല. ക്ലീനർ ഇല്ലാത്തതിനാൽ ഡ്രൈവർമാർ തന്നെയാണ് ക്ലീനർമാരുടെ പണിയും എടുക്കുന്നത്. അതിനാൽ ക്ലീനർ ബാറ്റയായി 600 രൂപയും ആവശ്യപ്പെടുന്നു. ഇപ്പോൾ 300 രൂപയാണ് ക്ലീനർ ബാറ്റ. പക്ഷേ ഇതു ചില ലോറി ഉടമകൾ നൽകുന്നില്ലെന്ന പരാതിയുണ്ട്. മാസം 15 ലോഡിൽ കൂടുതൽ എടുക്കുന്ന ഡ്രൈവർമാർക്ക് 1250 രൂപ നേരത്തെ ഇൻസെന്‍റീവായി നൽകാൻ തീരുമാനിച്ചെങ്കിലും അതുംകൃത്യമായി നൽകാറില്ല.

വേതനം നൽകുന്നതിലും ഏകീകരണമില്ല. പല തീയതികളിലാണ് ഒരേ പ്ലാന്‍റിലെ ഡ്രൈവർമാർക്ക് വേതനം നൽകുന്നത്. ഇതിൽ ഏകീകരണം വേണമെന്ന് ഡ്രൈവർമാർ ആവശ്യപ്പെടുന്നു.

പാരിപ്പള്ളി ഐഒസി പ്ലാന്‍റിൽ നിന്നായി നൂറിലേറെ ലോഡ് പാചക വാതക സിലിണ്ടറുകളാണ് ദിവസവും കൊല്ലം, തിരുവനന്തപുരം പത്തനംതിട്ട ജില്ലകളിലേയ്ക്ക് പോകുന്നത്.

സമരം തുടങ്ങിയാൽ പാചക വാതകം കിട്ടാതെ ഉപയോക്താക്കൾ ദുരിതത്തിലാകും. കൊല്ലം ജില്ലയിൽ മാത്രം ഗാർഹിക-വാണിജ്യ ആവശ്യങ്ങൾക്കായി പ്രതിദിനം15000 ലേറെ സിലിണ്ടറുകൾ ആവശ്യമാണ്. ലോറി ഡ്രൈവർമാരുടെ സമരം തുടങ്ങിയാൽ പാചകവാതക നീക്കം നിലയ്ക്കും.

ഓണക്കാലത്ത് പാചക വാതക സിലിണ്ടർ ക്ഷാമത്തിലേക്കു നീങ്ങും. ഏജൻസികളിൽ വിതരണം തടസപ്പെടും. ഹോട്ടലുകൾ, സ്‌കൂളുകൾ തുടങ്ങിയവയ്ക്ക് പ്രതിസന്ധിയുണ്ടാക്കും.

ട്രക്ക് ഉടമകളുമായി ഒത്ത് കളിക്കുന്നു: ബിഎംഎസ്

ചാത്തന്നൂർ: സംസ്ഥാന ലേബർ വകുപ്പ് അംഗീകരിച്ച വേതനം തൊഴിലാളികൾക്ക് നൽകാത്ത ട്രക്ക് ഉടമകളുടെ നടപടി പ്രതിഷേധാർഹമാണെന്ന് ബി എം എസ് മേഖല പ്രസിഡന്‍റ്‌ അരുൺസതീശനും സെക്രട്ടറി ഉണ്ണി പാരിപ്പള്ളി, യൂണിറ്റ് സെക്രട്ടറി സുരേഷ് കിഴക്കനേല എന്നിവർ ആരോപിച്ചു.

ട്രക്ക് ഉടമകളും പ്ലാന്‍റ് മാനേജ്മെന്‍റും ഒത്ത് കളിക്കുകയാണ്. നിരവധി ചർച്ചകൾ നടത്തിയിട്ടും ട്രക്ക് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെന്നും അവർ പറഞ്ഞു.