പ്രേമചന്ദ്രനെതിരായ പ്രതിഷേധം ജനാധിപത്യ വിരുദ്ധം - എൻ. ഉണ്ണികൃഷ്ണൻ
Saturday, August 24, 2024 6:03 AM IST
കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് എതിരേ ബിജെപി കാട്ടുന്ന പ്രതിഷേധം കൊല്ലത്തെ ജനതയ്ക്ക് നേരേയുള്ള അവഹേളനമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ ആരോപിച്ചു.

നരേന്ദ്രമോദിയുടേയും ബിജെപിയുടേയും ഫാസിസത്തിന് എതിരേ എക്കാലവും മതനിരപേക്ഷ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ബിജെപിയുടേയും സിപിഎമ്മിന്‍റേയും വ്യാജ പ്രചാരണങ്ങൾക്ക് വോട്ടർമാർ ബാലറ്റിലൂടെ മറുപടി നൽകിയിട്ടുണ്ട്. ചാനൽ അഭിമുഖത്തിലെ ഏതാനും ഭാഗങ്ങൾ അടർത്തിയെടുത്ത് വ്യക്തിഹത്യ നടത്തുകയും തെരുവിൽ തടയുകയും ചെയ്യുന്ന ബിജെപി നിലപാട് ജനാധിപത്യത്തെ വെല്ലുവിളിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.


വ്യാജ പ്രചാരണത്തിലൂടെ എംപിയുടെ ജനപ്രീതിയോ ജനകീയ പ്രതിഛായയോ തകർക്കാൻ കഴിയില്ല. ജനപ്രതിനിധിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്നത് സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണമെന്ന് ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.