കോളജ് സ്വിമ്മിംഗ്പൂളിന് നിബന്ധനകളോടെ സര്‍ട്ടിഫിക്കറ്റ്
Saturday, August 24, 2024 6:00 AM IST
കൊല്ലം: ടികെഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്‍റെ സ്വിമ്മിംഗ് പൂളിന് നിബന്ധനകളോടെ ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തദ്ദേശ അദാലത്തില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍ദേശിച്ചു.

നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ കോളജിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. യുജിസിയുടെ ഒരു കോടി രൂപയുടെ ഗ്രാന്‍റ് നഷ്ടപ്പെടുന്ന അടിയന്തര സാഹചര്യം പരിഗണിച്ചാണ് തീരുമാനം.

ചീഫ് ടൗണ്‍ പ്ലാനര്‍ നിര്‍ദേശിക്കുന്ന ലേ ഔട്ട് അപ്രൂവല്‍ ഉള്‍പ്പെടെയുള്ള ചട്ട നിബന്ധനകള്‍ ആറുമാസത്തിനകം ടികെഎം കോളജ് പാലിക്കണം. നടപടി സ്വീകരിക്കുന്നതിന് മന്ത്രി കൊറ്റങ്കര പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ബെന്‍സിഗറിന് ആശ്വാസം

ദൂരപരിധിയുടെ പേരില്‍ ഓട്ടിസം ബാധിതനായ കുട്ടി ഉപയോഗിക്കുന്ന ടോയ് ലറ്റ് പൊളിക്കാനുള്ള നിര്‍ദേശം റദ്ദാക്കി തദ്ദേശ അദാലത്ത്. വീടിന് പിന്നില്‍ അതിര്‍ത്തിയുമായി അകലം പാലിക്കാത്ത ഭാഗം പൊളിക്കാന്‍ ഒന്നര വര്‍ഷം മുന്‍പ് ബെന്‍സിഗര്‍ ജോസഫിനു നിര്‍ദേശം ലഭിച്ചതാണ്. ഇത് ചെയ്യാത്തതിനാല്‍ വീടിന് നമ്പര്‍ ലഭിച്ചില്ല.

ഓട്ടിസം ബാധിതനായ മകന്‍ ഉപയോഗിക്കുന്ന ടോയ് ലറ്റ് ആണ് ഈ ഭാഗത്ത്. ടോയ് ലറ്റ് പൊളിച്ചുകളയാനുള്ള നിര്‍ദേശം ചോദ്യം ചെയ്താണ് മത്സ്യതൊഴിലാളിയായ ബെന്‍സിഗര്‍ ജോസഫ് തദ്ദേശ അദാലത്തിലെത്തിയത്.

കൊല്ലം കോര്‍പ്പറേഷനിലെ ജ്യോതിസ് നഗര്‍ നിവാസിയാണ് ബെന്‍സിഗര്‍. മന്ത്രി എം.ബി. രാജേഷ് പരാതി വിശദമായി ചോദിച്ചു മനസിലാക്കി. മാനുഷിക പരിഗണനയും മകന്‍റെ രോഗാവസ്ഥയും പരിഗണിച്ച് പ്രശ്നം പരിഹരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. തുടർന്ന് വാര്‍ഡ് കൗണ്‍സിലര്‍ മിനിമോളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ആക്ഷേപമില്ലെന്ന സമ്മതപത്രം സമര്‍പ്പിക്കാന്‍ അയല്‍വാസി തയാറായി. അതിന്‍റെ അടിസ്ഥാനത്തില്‍ ടോയ‌് ലറ്റ് പൊളിക്കാതെ തന്നെ നമ്പര്‍ നല്‍കാന്‍ മന്ത്രി കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി.

ക്ഷേത്രത്തിന് പെര്‍മിറ്റ് നൽകും

ഓടയുടെ മുകളില്‍ സ്ലാബ് ഇട്ട് നടപ്പാതയാക്കിയതിനാല്‍ പെര്‍മിറ്റ് നൽകാത്ത പ്രശ്നത്തിന് പരിഹാരം കണ്ട് തദ്ദേശ അദാലത്ത്. കൊല്ലം കോര്‍പ്പറേഷനിലെ കടപ്പാക്കട ശ്രീധര്‍മ ശാസ്താ ക്ഷേത്ര ഭാരവാഹികളാണ് കെട്ടിട നിര്‍മാണ പെര്‍മിറ്റ് നിഷേധിച്ചതിനെക്കുറിച്ചുള്ള പരാതിയുമായി അദാലത്തില്‍ എത്തിയത്.


സമീപത്തെ വഴിയില്‍ നിന്നുള്ള അകലം രണ്ട് മീറ്റര്‍ വേണ്ടയിടത്ത് 40 സെന്‍റിമീറ്റര്‍ കുറവായതിനാലാണ് പെര്‍മിറ്റ് നിഷേധിച്ചത്. പരാതി മന്ത്രി എം.ബി.രാജേഷ് പരിശോധിച്ചു. പരിശോധനയില്‍ ഓടയുടെ മുകളില്‍ സ്ലാബ് ഇട്ട് വഴിയായി ഉപയോഗിക്കുകയായിരുന്നതായി മനസിലായി.

കെട്ടിട നിര്‍മാണ ചട്ടം 2 പ്രകാരം തെരുവ് ആയോ റോഡ് ആയോ ഇതിനെ പരിഗണിക്കാനാവില്ല. അതിനാല്‍ ഭാവി വികസനം മുന്നില്‍ കണ്ട്, 23 -ാം ചട്ടം പ്രകാരം റോഡതിര് അല്ലെങ്കില്‍ തെരുവ് അതിരുമായുള്ള അകലം ഈ കെട്ടിടത്തിന് ബാധകമില്ലെന്നും മന്ത്രി തീര്‍പ്പ് കല്പിച്ചു. അതിനാല്‍ അപേക്ഷകന് പെര്‍മിറ്റ് അനുവദിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

പലിശ എഴുതിത്തള്ളും‍

കൊല്ലം കോര്‍പറേഷനിലുള്ള പ്രമാണം തിരികെ ലഭിക്കുകയായിരുന്നു കൊല്ലം കോര്‍പ്പറേഷനിലെ ശക്തികുളങ്ങര സ്വദേശി ജോസഫിന്‍റെ അപേക്ഷ.

26 വര്‍ഷത്തെ 21.55 ലക്ഷം രൂപയുടെ പലിശയാണ് എഴുതിതള്ളുക. പലിശയ്ക്ക് മേലുള്ള ജപ്തി നടപടികളും അവസാനിപ്പിക്കും. കൊല്ലം ഡെവലപ്പ്‌മെന്‍റ് അതോറിറ്റിയില്‍ നിന്ന് 20,400 രൂപ വായ്പ എടുത്തിരുന്നത്.

പണയം വച്ച പ്രമാണമാണ് ജോസഫ് ആവശ്യപ്പെട്ടത്. വിഷയം റവന്യൂ റിക്കവറി നടപടിയിലേക്കു കടന്നിരുന്നു.രോഗിയായ ജോസഫിന് വേണ്ടി മത്സ്യക്കച്ചവടം നടത്തുന്ന ഭാര്യയാണ് അദാലത്തിലെത്തിയത്. ജോസഫിന്‍റെ വായ്പയുടെ പലിശ പൂര്‍ണമായി ഒഴിവാക്കി.

മുതല്‍ മാത്രം ഈടാക്കി ഒറ്റത്തവണ തീര്‍പ്പാക്കലിന് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിക്കാൻ മന്ത്രി നിര്‍ദേശിച്ചു. തന്‍റേയും ഭര്‍ത്താവിന്‍റേയും പരാതിയിലൂടെ 51 പേര്‍ക്ക് കൂടി ആനുകൂല്യം ലഭ്യമായതിന്‍റെ സന്തോഷത്തിലാണ് ജോസഫിന്‍റെ ഭാര്യ പൊന്നമ്മ അദാലത്ത് വേദിയില്‍ നിന്ന് മടങ്ങിയത്.