അദാലത്തിൽ ഫയല്‍ തീര്‍പ്പാക്കും: മന്ത്രി എം.ബി. രാജേഷ്
Saturday, August 24, 2024 6:00 AM IST
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമയബന്ധിതമായി ഫയലുകള്‍ തീര്‍പ്പാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ജില്ലാതല അദാലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചട്ടങ്ങളുടെ ദുര്‍വ്യാഖ്യാനം, യാന്ത്രികമായ വ്യാഖ്യാനം, ചട്ടങ്ങളുടെ അതിവായന എന്നിവ മൂലം ന്യായമായ അവകാശങ്ങള്‍ ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കാനാണ് അദാലത്ത് നടത്തുന്നത്. എന്നാല്‍ നിയമങ്ങളില്‍ ഇളവ് നല്‍കുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്ത് അന്യായമായി ഒരു ഫയലിലും തീര്‍പ്പ് കല്‍പ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

അദാലത്ത് നടത്തേണ്ട സാഹചര്യം ഒഴിവാക്കുന്ന വിധം ഫയല്‍ നീക്കത്തില്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ നടപടി സ്വീകരിക്കും. അദാലത്തില്‍ മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില ചട്ടങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തും. അദാലത്തില്‍ ഉന്നയിക്കപ്പെടുന്ന പരാതികളുടേയും വിമര്‍ശനങ്ങളുടേയും കൂടി അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു.


എം. നൗഷാദ് എംഎല്‍എ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സുജിത്ത് വിജയന്‍ പിള്ള എംഎല്‍എ, മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. പി.കെ. ഗോപന്‍, തദ്ദേശഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി .വി. അനുപമ, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.