മൈലം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം
Saturday, August 24, 2024 5:47 AM IST
കൊട്ടാരക്കര: മൈലം ഗ്രാമപഞ്ചായത്തിന്‍റെ കോട്ടാത്തലയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യത്തിന് പുതിയ കെട്ടിട സമുച്ചയം ഉടനൊരുക്കും. മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ ശ്രമഫലമായി ഒന്നരക്കോടി രൂപയാണ് കെട്ടിടം നിർമിക്കാനായി അനുവദിച്ചത്. നിലവിലുള്ള കെട്ടിടത്തിന്‍റെ മുന്നിലായിട്ടാണ് പുതിയ കെട്ടിടം നിർമിക്കുക. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കില്ല.

ആരോഗ്യ കേന്ദ്രത്തിന്‍റെ നിലവിലുള്ള പ്രവർത്തനത്തിന് ബുദ്ധിമുട്ടില്ലാതെ നിർമാണം നടത്തും. ഇതോടെ ഏറെക്കാലമായി തുടരുന്ന പരിമിതികൾക്കാണ് പരിഹാരമുണ്ടാകുന്നത്. കെട്ടിടത്തിന്‍റെ രൂപരേഖയ്ക്ക് അന്തിമ തീരുമാനമായി.

മന്ത്രി കെ.എൻ. ബാലഗോപാൽ ആരോഗ്യ കേന്ദ്രത്തിന്‍റെ അസൗകര്യങ്ങൾ നേരിട്ട് മനസിലാക്കി പരിഹാരമുണ്ടാക്കുമെന്ന് നേരത്തേ ഉറപ്പ് നൽകിയിരുന്നു. കിടത്തി ചികിത്സാ സംവിധാനങ്ങളടക്കംതുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആരോഗ്യ കേന്ദ്രത്തിന്‍റെ സബ് സെന്‍റർ ഇഞ്ചക്കാട് തുടങ്ങും.


ഇതിനായി തിരുവേളിക്കോട് ക്ഷേത്രത്തിന് സമീപത്തായി ഭൂമി ലഭ്യമാക്കിയിരുന്നു. നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും മുന്നിട്ടിറങ്ങിയാണ് നാലര ലക്ഷം രൂപ സ്വരൂപിച്ച് 14.25 സെന്‍റ് ഭൂമി വാങ്ങി ആരോഗ്യവകുപ്പിന് കൈമാറിയത്. കെട്ടിടം നിർമിക്കാൻ മന്ത്രി കെ.എൻ. ബാലഗോപാൽ 55 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.