എൻ.കെ. പ്രേമചന്ദ്രനെതിരായ ബിജെപി അതിക്രമങ്ങളെ നേരിടും: ആർവൈഎഫ്
Friday, August 23, 2024 6:53 AM IST
കുണ്ടറ: എൻ.കെ. പ്രേമചന്ദ്രൻ എംപിയ്ക്കെതിരേ ബിജെപി നേതൃത്വം നടത്തുന്ന ജനാധിപത്യ വിരുദ്ധ ആക്രമണങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്‍റ്‌ ഉല്ലാസ് കോവൂരും സെക്രട്ടറി അഡ്വ. വിഷ്ണു മോഹനും പറഞ്ഞു.

ബംഗ്ലാദേശിൽ ആക്രമണം നേരിടുന്ന ഹിന്ദുക്കൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം ന്യൂനപക്ഷങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയഎൻ.കെ. പ്രേമചന്ദ്രൻഎംപിയുടെ പ്രസ്താവനയെ വക്രീകരിച്ച് സമൂഹിക മാധ്യമങ്ങളിലും പൊതുസമൂഹത്തിലും അവഹേളിയ്ക്കാൻ നടത്തുന്ന ശ്രമം രാഷ്ട്രീയ മര്യാദയില്ലാത്തതാണ്.


തെരഞ്ഞെടുപ്പ് സമയത്ത് എംപിയ്ക്കെതിരേ സിപിഎം നടത്തിയ വർഗീയ വ്യക്തി അധിക്ഷേപ ആക്രമണങ്ങൾ തെരെഞ്ഞെടുപ്പിനുശേഷം ബിജെപി ഏറ്റെടുത്തിരിക്കുകയാണ്.

ഇത് സംസ്ഥാന രാഷ്ട്രീയത്തിലെ സിപി എം- ബിജെപി അന്തർധാരയുടെ ഭാഗമാണ്. കേരളത്തിന്‍റെ മതേതര മനസിനെ തകർത്ത് ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതയുടെ ഉപഭോക്താക്കളാകുകയാണ് ലക്ഷ്യമെന്നും ആർവൈഎഫ് നേതാക്കൾ ആരോപിച്ചു.