പിള്ളയുടെ പ്രതിമാ വിവാദം : കേരളാ കോൺഗ്രസ് കൗൺസിലർമാർ രാജി ഭീഷണി മുഴക്കി
Friday, August 23, 2024 6:53 AM IST
കൊട്ടാരക്കര: മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയുടെ പ്രതിമ സ്ഥാപിക്കാൻ സ്ഥലം ലഭ്യമായില്ലെങ്കിൽ നഗരസഭാ കൗൺസിലിൽ നിന്ന് കേരളാ കോൺഗ്രസ് -ബി അംഗങ്ങൾ രാജിവയ്ക്കുമെന്ന് ഭീഷണി.

നേരത്തേയും ഇത്തരം ഭീഷണി ഉയർത്തുകയും കൗൺസിൽ യോഗങ്ങളിൽ നിന്ന് ഇവർ വിട്ടു നിൽക്കുകയും ചെയ്തിരുന്നു. എന്നാൽ കെ.ബി. ഗണേഷ് കുമാർ മന്ത്രിയാകുമെന്ന് ഉറപ്പായതോടെ അന്നത്തെ പ്രതിഷേധം യാതൊരു വിധ ചർച്ചകളുമില്ലാതെ പിൻവലിക്കുകയായിരുന്നു.

ബാലകൃഷ്ണപിള്ളയുടെ പ്രതിമ കൊട്ടാരക്കര നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്ഥാപിക്കണമെന്നാണ് കേരളാ കോൺഗ്രസ് ആവശ്യം. ഇതിനായി റവന്യൂഭൂമി അനുവദിക്കണം. ഭൂമി ലഭിച്ചാൽ പ്രതിമ തങ്ങൾ നിർമിച്ച് സ്ഥാപിക്കാമെന്നാണ് കേരളാ കോൺഗ്രസ് പറയുന്നത്.

ഇതിനായി സിപിഎം നേതൃത്വവുമായി പല ഘട്ടങ്ങളിലും ചർച്ച നടത്തിയിരുന്നു. ഉചിതമായ ഭൂമി ലഭ്യമല്ലെന്നാണ് സിപിഎം പ്രതികരണം. കഴിഞ്ഞ ദിവസവും കൊട്ടാരക്കരയിലെ കേരളാ കോൺഗ്രസ് നേതാക്കൾ മന്ത്രി കെ.എൻ. ബാലഗോപാലിനെ കണ്ട് നിവേദനം നൽകുകയുണ്ടായി.

കൊട്ടാരക്കര ചന്തമുക്കിലെ മുനിസിപ്പൽ ഗ്രൗണ്ടിൽ സ്ഥലം അനുവദിക്കണമെന്നാണ് കേരളാ കോൺഗ്രസ് ആവശ്യപ്പെടുന്നത്. രാജി ഭീഷണി മുഴക്കിയശേഷം ഇന്നലെ കേരളാ കോൺഗ്രസ് നേതാക്കളും കൗൺസിലർമാരും ഇവിടം സന്ദർശിക്കുകയുണ്ടായി.


എന്നാൻ ഈ സ്ഥലത്ത് സാംസ്കാരിക സമുച്ചയം നിർമിക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുത്തിരിക്കുകയാണ്. ഇതിനായി രണ്ടു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഓഡിറ്റോറിയ മുൾപ്പെടെയാണ് നിർമിക്കുക.

പ്രതിമ സ്ഥാപിക്കുകയല്ല, ചില കാര്യസാധ്യതക്കു വേണ്ടി പ്രതിമയെ ആയുധമാക്കുകയാണ് കേരളാ കോൺഗ്രസ് നേതാക്കൾ ചെയ്യുന്നുവെന്നാണ് ആക്ഷേപമുയരുന്നത്. ഇപ്പോഴത്തെ പ്രതിമാ വിവാദത്തിനു പിന്നിൽ താലൂക്കാശുപത്രിയിലെ താൽക്കാലിക നിയമനങ്ങളെന്നാണ് ആക്ഷേപം.

സിപിഎം ഏകപക്ഷീയമായി തീരുമാനമെടുത്ത് അവരുടെ ആളുകൾക്ക് മാത്രം നിയമനം നൽകുന്നതായി കേരളാ കോൺഗ്രസ് നേതാക്കൾ പരാതിപ്പെടുന്നു. ആശുപത്രി വികസന സമിതിയിൽ കേരളാ കോൺഗ്രസ് പ്രതിനിധിയുണ്ടെങ്കിലും ഒന്നും അറിയിക്കുന്നില്ലെന്നാണ് പരാതി.
നാളെ നഴ്സുമാരടക്കം ചില തസ്തികകളിലേക്ക് ഇന്‍റർവ്യൂ ഉണ്ട്.

ഇത് കേരളാ കോൺഗ്രസിനെ അറിയിച്ചിട്ടില്ല. ഇതാണ് ഇപ്പോഴത്തെ പ്രതിമ വിവാദത്തിനും രാജി ഭീഷണിക്കും പിന്നിലെന്നാണ് സൂചനകൾ. നഗരസഭാ കൗൺസിലിൽ ആറ് കൗൺസിലർമാരാണ് കേരളാ കോൺഗ്രസ് -ബി ക്കുള്ളത്.