പവിഴം റൈസ് ലോജിസ്റ്റിക് കേന്ദ്രം ഉപേക്ഷിക്കുന്നതായി ഉടമകൾ
Friday, August 23, 2024 6:41 AM IST
ചുമട്ടു തൊഴിലാളികൾ എതിർപ്പുമായി രംഗത്ത്

കൊട്ടാരക്കര: നെടുവത്തൂരിൽ ആരംഭിക്കാനിരുന്ന പവിഴം റൈസ് ലോജിസ്റ്റിക് കേന്ദ്രം ചുമട്ടു തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് നടന്നില്ല. പദ്ധതി ഉപേക്ഷിക്കുന്നതായി ഉടമകൾ അറിയിച്ചു. കോടികൾ മുടക്കുമുതലുള്ള സംരംഭമാണ് ഉപേക്ഷിക്കുന്നത്.

അരി കയറ്റാനും ഇറക്കാനും ലോജിസ്റ്റിക് കേന്ദ്രത്തിൽ യന്ത്രസംവിധാനവുമുണ്ട്. ഇതാണ് ചുമട്ടുതൊഴിലാളികളെ ചൊടിപ്പിച്ചത്. എഐടിയുസിയാണ് ആദ്യം പ്രതിഷേധവുമായി രംഗത്തെത്തിയത്.

കയറ്റിറക്കിന് യന്ത്രം വരുന്നതോടെ തങ്ങൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുമെന്നാണ് ചുമട്ടു തൊഴിലാളികളുടെ വാദം. എഐടിയുസിക്കു പിന്നാലെ മറ്റു യൂണിയനുകളും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പദ്ധതി ഉപേക്ഷിക്കാൻ ഉടമകൾ തീരുമാനിക്കുകയായിരുന്നു.


പ്രമുഖ അരി വിതരണ കമ്പനിയായ പവിഴം ഗ്രൂപ്പ് നെടുവത്തൂരിൽ ദേശീയ പാതക്കരികിലായിട്ടാണ് ലോജിസ്റ്റിക് കേന്ദ്രം നിർമിച്ചത്.

ലക്ഷങ്ങൾ മുടക്കിയായിരുന്നു നിർമാണം പൂർത്തിയാക്കിയത്. മുന്നോ നാലോ ജില്ലകളിലെ അരി വിതരണത്തിനായി കൂറ്റൻ ഗോഡൗൺ തയാറാക്കി. അന്തരീക്ഷ ഊഷ്മാവ് ക്രമീകരിക്കാനുള്ള സംവിധാനം ഉൾപ്പെടെ സജ്ജീകരിക്കുകയും ചെയ്തു.

പ്രദേശത്തിന്‍റെ തൊഴിൽ- വ്യാപാര മേഖലകൾക്ക് ഉണർവേകാൻ പദ്ധതി വഴി കഴിയുമായിരുന്നു. നിലവിൽ പ്രദേശികമായി നിരവധി പേർക്ക് തൊഴിൽ ലഭിച്ചിരുന്നു.