കളക്ടറേറ്റ് സ്ഫോടനകേസിൽ ഉദ്യോഗസ്ഥനെ ഇന്ന് വീണ്ടും വിസ്തരിക്കും
Friday, August 23, 2024 6:41 AM IST
കൊല്ലം: കളക്ടറേറ്റ് സ്‌ഫോടന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജോര്‍ജ് കോശിയെ ഇന്ന് വീണ്ടും വിസ്തരിക്കും. കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ബാധകമാകുന്നതുമായി ബന്ധപ്പെട്ടുള്ള വാദത്തിന്‍റെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത്.

ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് കേസില്‍ വാദം കേള്‍ക്കുന്നത്. കേസുകളില്‍ യുഎപിഎ ചുമത്തുന്നതിന് സമയ പരിധിയുണ്ട്. കേസ് അന്വേഷണം പൂര്‍ത്തിയാക്കി നിശ്ചിത സമയപരിധിക്കുള്ളില്‍ ശിപാര്‍ശ നടത്തുകയും തുടര്‍ന്ന് അംഗീകരിക്കുകയും വേണം.

എന്നാല്‍ ഈ കേസില്‍ സമയപരിധി വ്യവസ്ഥ പാലിച്ചില്ലെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്.


എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ശുപാര്‍ശ സമര്‍പ്പിച്ചെന്നും അത് അനുവദിച്ചുള്ള ഉത്തരവ് സമയപരിധിക്കുള്ളില്‍ എത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സമയപരിധി വിഷയത്തിലെ അവ്യക്തത നീക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുന്നത്.

2016 ജൂണില്‍ കളക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതിക്കു മുന്നിലാണ് സ്‌ഫോടനം നടന്നത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍. സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി.