സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തി സൗന്ദര്യം മായുന്നു
Friday, August 23, 2024 6:41 AM IST
പി .സനില്‍കുമാര്‍

ചെങ്കോട്ട: ചോളം കൃഷിക്കായി വഴിമാറിയതോടെ ചെങ്കോട്ടയിലെ സുന്ദര പാണ്ഡ്യപുരത്തെ പാടങ്ങള്‍ പേരിനു മാത്രമായി.

മഞ്ഞപ്പട്ട് വിരിച്ചപോലെ മുന്‍വര്‍ഷങ്ങളില്‍ സൂര്യകാന്തി പാടങ്ങൾ പൂത്തുലഞ്ഞു കിടന്നത് സഞ്ചാരികളെ വൻതോതിൽ ആകർഷിച്ചിരുന്നു. ഹെക്ടര്‍ കണക്കിന് പ്രദേശത്താണ് സൂര്യകാന്തി കൃഷി നടത്തിപ്പോന്നത്.

എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സൂര്യകാന്തി പാടങ്ങളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് സൂര്യകാന്തി കൃഷി ഉപേക്ഷിച്ചു മറ്റു കൃഷികളിലേക്ക് പോകാന്‍ കാരണമെന്നു കര്‍ഷകര്‍ പറയുന്നു. ഭാരിച്ച ചെലവും വിലത്തകര്‍ച്ചയും കൃഷി ഉപേക്ഷിക്കാന്‍ കാരണമായി.

കേരളത്തിലേയും തമിഴ്നാട്ടിലേയും നൂറുകണക്കിനാളുകളാണ് സൂര്യകാന്തി പാടം കാണാന്‍ ദിവസവും എത്തിയിരുന്നത്. കൃഷി കുറഞ്ഞതോടെ സഞ്ചാരികളുടെ വരവും കുറഞ്ഞു. ചിലയിടങ്ങളിലുള്ള പൂക്കള്‍ കണ്ടുനിരാശയോടെ മടങ്ങുകയാണ് സഞ്ചാരികൾ. അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ക്കായി പ്രത്യേകം സൂര്യകാന്തി പാടം ഉണ്ടാക്കിയിരിക്കുകയാണ് ഒരു വിഭാഗം കര്‍ഷകര്‍.


പൂക്കള്‍ കാണാനും ഫോട്ടോ എടുക്കാനും ഒരാള്‍ക്ക് 25 രൂപ ഫീസ്‌ നല്‍കണം. സൂര്യകാന്തി പാടം തേടിയെത്തുന്നവർക്കായി കേരള തമിഴ്നാട് അതിര്‍ത്തിക്കടുത്ത് എസ് വളവില്‍ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. പോസ്റ്ററില്‍ നല്‍കിയിട്ടുള്ള ക്യൂ.ആര്‍ കോഡ് സ്കാന്‍ ചെയ്‌താല്‍ ലൊക്കേഷന്‍ എളുപ്പത്തില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍ നമ്പരും പോസ്റ്ററില്‍ നല്‍കിയിട്ടുണ്ട്.

ദിവസവും നിരവധി പേര്‍ എത്തുന്നതായും വരുന്നവര്‍ സന്തോഷമായി മടങ്ങുന്നതായും സൂര്യകാന്തിപാടം ഉടമ മുരുകന്‍ പറയുന്നു. വരും വര്‍ഷങ്ങള്‍ കൂടുതല്‍ ഇടങ്ങളില്‍ സൂര്യകാന്തി പാടം ഒരുക്കുക്കാനാണ് മുരുകന്‍റെ പദ്ധതി.

കൃഷിയിൽ നിന്നുള്ള ആദായത്തേക്കാൾ സഞ്ചാരികളിൽ നിന്നുള്ള വരുമാനമാണ് കൂടുതലെന്ന് മുരുകന്‍ വ്യക്തമാക്കി. വരും വര്‍ഷങ്ങളിലെങ്കിലും സുന്ദരപാണ്ഡ്യപുരത്തെ സുന്ദരമാക്കിയിരുന്ന സൂര്യകാന്തി പാടങ്ങള്‍ പ്രൗഢിയോടെ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് മലയാളികളും വിനോദ സഞ്ചാരികളും.