മുക്കുപണ്ടം പണയം: രണ്ടുപേർ അറസ്റ്റിൽ
Saturday, July 27, 2024 6:33 AM IST
ചവറ: ധനകാര്യ സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിലായി. ശക്തികുളങ്ങര പഴമ്പള്ളി മഠത്തിൽ തുളസീധരന്‍(52), കാവനാട് കന്നിമേല്‍ ചേരി ഉരുമാളൂര്‍ പടിഞ്ഞാറ്റതില്‍ അരുണ്‍ (25) എന്നിവരാണ് ചവറ പോലീസിന്‍റെ പിടിയിലായത്. ഏപ്രിലിൽ വെട്ടുതറ ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തില്‍ തുളസീധരന്‍ 16 ഗ്രാം തുക്കം വരുന്ന മുക്കുപണ്ടം പണയപ്പെടുത്തി 84,000 രൂപ കൈപറ്റിയിരുന്നു.

ഇയാളെ ഒരാഴ്ച മുന്‍പ് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയകേസില്‍ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ഇക്കാര്യം അറിഞ്ഞ് വേട്ടുതറ ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് തുളസീധരൻ പണയപ്പെടുത്തിയത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്.


തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. അന്വേഷണത്തിലാണ് തുളസീധരനും അരുണും അറസ്റ്റിലായത്. ചവറ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അനീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.