ലഹരി മിഠായി സംഘം പരവൂരിൽ വ്യാപകം
Saturday, July 27, 2024 6:25 AM IST
പരവൂർ : സ്കൂൾ പരിസരങ്ങൾ കേന്ദ്രികരിച്ച് ലഹരി മിഠായി സംഘങ്ങൾ വ്യാപകമാകുന്നു. 18-20 വയസ് പ്രായമുള്ള ആൺകുട്ടികളാണ് കച്ചവടക്കാർ.

സ്കൂൾ പരിസരങ്ങളിൽ രാവിലെയും ഉച്ചക്കും വൈകുന്നേരങ്ങളിലും സ്കൂൾ വിടുന്ന സമയങ്ങളിലും തമ്പടിക്കുന്ന സംഘങ്ങൾ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സൗജന്യമായി മിഠായി നൽകും.

രണ്ട് മൂന്ന് ദിവസം സൗജന്യമായി നൽകിയശേഷം പണം നൽകിയാലെ നൽകുകയുള്ളൂ. ലഹരിയിൽ താല്പര്യമുള്ള കുട്ടികൾ തുടർന്ന് പണം നൽകി മിഠായി വാങ്ങി ഉപയോഗിക്കുന്നു.
പരവൂർ ഷിഫാ ആശുപത്രിക്കു സമീപം, എസ്എൻവി സ്കൂളിന് ഇടത് വശം, തെക്കും ഭാഗം സ്കൂൾ പരിസരം റെയിൽവേ സ്റ്റേഷൻ ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘത്തിന്‍റെ താവളം.


സ്കൂളുകൾ ആരംഭിക്കുന്ന സമയത്തും അവസാനിക്കുന്ന സമയങ്ങളിലും സ്കൂൾ പരിസരങ്ങളിലും മറ്റും പോലീസിന്‍റെ സാന്നിധ്യം ഉണ്ടാകണമെന്ന് പല തവണയായി ആവശ്യപെട്ടിട്ടും കാര്യമായ ഇടപെടൽ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

സ്കൂൾ പരിസരങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലും നഗരസഭയുടെ അന്വേഷണം ഉണ്ടാകേണ്ടതുണ്ട്. ലഹരിക്ക് വില്പന തടയാൻ കർമപരിപാടികൾ തയാറാക്കണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.