‘സമഗ്ര കൊട്ടാരക്കര പദ്ധതി’ക്ക് രൂപരേഖയായി
Saturday, July 27, 2024 6:25 AM IST
കൊട്ടാരക്കര: നിയോജക മണ്ഡല വികസനം ഉറപ്പാക്കുന്ന സമഗ്ര പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിവിധ വകുപ്പുകളേയും, പൊതു സ്വകാര്യ സ്ഥാപനങ്ങളേയും ഏജന്‍സികളേയും തദ്ദേശ സ്ഥാപനങ്ങളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പങ്കാളിയാക്കി വിശദ പദ്ധതിയാണ് തയാറാകുന്നത്‌.

പദ്ധതി രൂപീകരണ അവലോകന യോഗം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു.രണ്ടുവർഷത്തെ പദ്ധതി പ്രവർത്തനങ്ങളാണ് ഏറ്റെടുക്കുന്നത്‌. മണ്ണ്‌, വായു, ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക്‌ ഊന്നൽ നൽകി പദ്ധതികൾ ഏറ്റെടുക്കാൻ അവലോകന യോഗം നിർദേശിച്ചു.

കല്ലട നദിയുടെ സംരക്ഷണം, തോടുകളുടേയും കുളങ്ങളുടേയും നവീകരണം, മണ്ണ്‌, ജല സംരക്ഷണം, കൃഷി, ഗതാഗതം, ടൂറിസം വികസനം, വിദ്യാഭ്യാസം, സുസ്ഥിര ജീവനോപാധി ഉറപ്പാക്കൽ, ക്ഷീര വികസനം, കാർഷിക വിളകളുടെ സംസ്‌കരണവും വിപണനവും, സമഗ്ര ആരോഗ്യ പരിരക്ഷ, തൊഴിലും തൊഴിലാളി ക്ഷേമവും, ഊർജം തുടങ്ങിയ മേഖലകളിലാണ് ആദ്യഘട്ടത്തിൽ ഇടപെടുക.


പഞ്ചായത്തിൽ ഒരു കാർഷിക കുളം, എല്ലാ പൊതു സ്ഥാപനങ്ങളിലും ഭൂഗർഭ ജല റീചാർജിംഗ്, എല്ലാ വീട്ടിലും ഖരമാലിന്യ ശേഖരണത്തിനും തരംതിരിക്കലിനും ജൈവമാലിന്യങ്ങളുടെ ഉറവിട സംസ്‌കരണത്തിനും സന്ദേശമെത്തിക്കും. തദ്ദേശ സ്ഥാപനങ്ങളെ മാലിന്യ സംസ്‌കരണത്തിൽ മാതൃകാ സ്ഥാപനങ്ങളാക്കി മാറ്റും.

തോടുകൾ ജനപങ്കാളിത്തത്തോടെ നവീകരിക്കും.10,000 തെങ്ങിൻതൈകളും ഒരുലക്ഷം കശുമാവിൽതൈകളും നട്ടുവളർത്തും. എല്ലാ പഞ്ചായത്തിലും മണ്ണ്‌ പോഷണ കാർഡ്‌ ഉറപ്പാക്കും. കളക്ടർ കൺവീനറായ സമിതി പദ്ധതി പ്രവർത്തനങ്ങൾ ഏറ്റെടുക്കും.