പടിഞ്ഞാറെ കല്ലട മുണ്ടകൻ പാടത്തെ സൗരോർജ നിലയ നിർമാണ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
Saturday, July 27, 2024 6:25 AM IST
രാജീവ് ഡി. പരിമണം

കൊല്ലം: പടിഞ്ഞാറെ കല്ലട മുണ്ടകൻ പാടത്ത് കർഷകരുടെ സഹകരണത്തോടെ ആരംഭിക്കുന്ന സൗരോർജ നിലയം നിർമാണ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കൃഷി യോഗ്യമല്ലാത്ത 380 ഏക്കർ സ്ഥലത്താണ് സൗരോർജ നിലയം സ്ഥാപിക്കുന്നത്. സർക്കാരും കെഎസ്ഇബിയും കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിക്കുള്ള അംഗീകാരം കേന്ദ്ര നവ പുനരുപയോഗ ഊർജ മന്ത്രാലയത്തിൽ നിന്ന് നാഷണൽ ഹൈഡ്രോ പവർ കോർപറേഷന് ലഭിച്ചു. തുടക്കത്തിൽ 50 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കും. കൃഷിക്ക് അനുയോജ്യമല്ലാത്ത ചതുപ്പുനിലത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകരുടേയും പടിഞ്ഞാറെ കല്ലട പഞ്ചായത്തിന്‍റെതുമാണ് ഭൂമി.

ഭൂ ഉടമകളെ ഉൾപ്പെടുത്തി രൂപീകരിച്ച വെസ്റ്റ് കല്ലട നോൺ കൺവൻഷണൽ എനർജി പ്രമോട്ടേഴ്സ് കമ്പനിയിൽ കെഎസ്ഇബി, നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ, പ്ലാനിംഗ് ബോർഡ്, പടിഞ്ഞാറെ കല്ലട പഞ്ചായത്ത് എന്നിവർ അംഗങ്ങളാണ്.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാനുള്ള കരാറിൽ കെഎസ്ഇബി ഒപ്പുവച്ചു. യൂണിറ്റിന് 3.04 രൂപ നിരക്കിൽ കെഎസ്ഇബി വൈദ്യുതി വാങ്ങാനുള്ള ധാരണാപത്രം കൈമാറി. മന്ത്രി കെ. കൃഷ്ണൻകുട്ടി, കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ സന്നിഹിതരായിരുന്നു.


മന്ത്രി കെ. കൃഷ്ണൻകുട്ടി അടുത്തയാഴ്ച പദ്ധതി പ്രദേശം സന്ദർശിക്കും. നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തീയതി പിന്നീട് തീരുമാനിക്കും.കന്പനിയുടെ പ്രാരംഭ ചെലവുകൾക്കായി സംസ്ഥാന സർക്കാർ11.83 കോടിയും കേന്ദ്ര സർക്കാർ എട്ട് കോടിയും അനുവദിച്ചു. കർഷകരുടെ ഭൂമി 25 വർഷത്തേക്കാണ് പാട്ടക്കരാർ നൽകിയത്.

വൈദ്യുതി വില്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ മൂന്നു ശതമാനം ഭൂ ഉടമകൾക്ക് നൽകും. 300 കോടിയാണ് പദ്ധതി ചെലവ്. 2026 മുതൽ ഭൂ ഉടമകൾക്ക് വരുമാനം ലഭിച്ചു തുടങ്ങുമെന്നും ഏറെ നാളത്തെ ശ്രമത്താലാണ് പദ്ധതി യാഥാർഥ്യമാക്കാൻ കഴിഞ്ഞതെന്നും കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു.