കിടപ്പു രോഗിയായ പിതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
Saturday, July 27, 2024 6:10 AM IST
പരവൂർ: കിടപ്പു രോഗിയായ പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ മകെനെ പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം പുന്നേക്കുളം വലിയ വിള വീട്ടിൽ ശരത്തി (35)നെയാണ് പരവൂർ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ പ്രതി വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവാണ്.

കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ ശരത് വീട്ടിൽ അക്രമാസക്തനാകുകയും, പക്ഷാഘാത ബാധിതനായി നാലുവർഷത്തിലധികമായി കിടപ്പിലായിരുന്ന പിതാവ് ശശി (67)യെ മർദിച്ച് നിലത്തേയ്ക്ക് വലിച്ചെറിയുകയുമായിരുന്നു.

വീഴ്ചയിൽ ശശിയുടെ തല പൊട്ടി. തുടർന്ന് ബന്ധുക്കൾ ഇയാളെ പാരിപ്പളളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിച്ചു.


എന്നാൽ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ശശി മരിച്ചു. കട്ടിലിൽ നിന്നു വീണു മുറിവേറ്റതാണെന്നാണ് ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തത്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മർദനമേറ്റതായി കണ്ടെത്തുകയായിരുന്നു.

തുടർന്നു നടത്തിയ അന്വേഷണത്തിൽ മകൻ മദ്യപിച്ചെത്തി ശശിയെ മർദിച്ചതായി കണ്ടെത്തുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ ആരോഗ്യ പരിശോധനകൾക്കുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശശിയുടെ ഭാര്യ ശാന്ത. ഇളയ മകൻ ശാന്തനു.