നാഗർകോവിൽ- കൊല്ലം പാസഞ്ചർ മയ്യനാട് സ്റ്റേഷനിൽ നിർത്തിയില്ല: നിരവധി യാത്രക്കാർ പെരുവഴിയിലായി
Saturday, July 27, 2024 6:10 AM IST
ലോക്കോ പൈലറ്റിനും ഗാർഡിനും എതിരേ നടപടിയുണ്ടാകും

എസ്.ആർ. സുധീർ കുമാർ

കൊല്ലം: നാഗർകോവിൽ- കൊല്ലം പാസഞ്ചർ ട്രെയിൻ (06426) സ്റ്റോപ്പ് ഉണ്ടായിട്ടും മയ്യനാട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയില്ല. ഇതുകാരണം മയ്യനാട് ഇറങ്ങേണ്ട നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി.

ഇന്നലെ രാവിലെ 10.25 നായിരുന്നു സംഭവം. 47 മിനിട്ട് വൈകി 10.17 നാണ് വണ്ടി പരവൂരിൽ നിന്ന് പുറപ്പെട്ടത്.മയ്യനാട് ആയിരുന്നു അടുത്ത സ്റ്റോപ്പ്. അവിടെ ഇറങ്ങേണ്ട യാത്രക്കാർ സ്റ്റേഷന് സമീപം വണ്ടി എത്തിയപ്പോൾ ഇറങ്ങാനായി തയാറെടുത്തെങ്കിലും ട്രെയിൻ അമിത വേഗത്തിൽ നിർത്താതെ പോകുകയായിരുന്നു.

തുടർന്ന് വിവിധ കോച്ചുകളിൽ നിന്ന് അവിടെ ഇറങ്ങേണ്ട സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ബഹളം വച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഗാർഡും ലോക്കോ പൈലറ്റും ചേർന്ന് വണ്ടി നിർത്തി. മയ്യനാട് സ്റ്റേഷനിൽ നിന്നd ബഹുദൂരം മുന്നിൽ കൂട്ടിക്കട ഭാഗത്താണ് വണ്ടി നിർത്തിയത്. കാട് പിടിച്ച് കിടക്കുന്ന ഭാഗത്ത് വണ്ടി നിർത്തിയത് കാരണം സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കമുള്ളവർ ട്രയിനിൽ നിന്ന് ഇറങ്ങാൻ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു.

മയ്യനാട് അടക്കമുള്ള ഭാഗത്തേയ്ക്ക് പോകേണ്ടവർക്ക് ഇറങ്ങി തിരികെ നടക്കേണ്ടി വന്നു. ഏതാനും മിനിട്ടുകൾ നിർത്തിയിട്ടശേഷം വണ്ടി കൊല്ലത്തിന് പുറപ്പെടുകയും ചെയ്തു.ലോക്കോ പൈലറ്റിന്‍റേയും ഗാർഡിന്‍റേയും ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് വണ്ടി നിർത്താതെ പോകാൻ കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


ട്രെയിൻ കൊല്ലത്ത് എത്തിയപ്പോൾ നിരവധി യാത്രക്കാർ സംഭവം സംബന്ധിച്ച് അവിടത്തെ സ്റ്റേഷൻ മാനേജർക്കും സ്റ്റേഷൻ മാസ്റ്റർക്കും രേഖാമൂലം പരാതി നൽകി. ഇരുവരും പരാതികൾ അപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറി. ഈ സംഭവത്തിന് ഉത്തരവാദികളായവർക്ക് എതിരേ വകുപ്പ് തലത്തിൽ കർശന അച്ചടക്ക നടപടി ഉണ്ടാകുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.

യാത്രക്കാരെ കയറ്റാതെ വഞ്ചിനാട് എക്സ്പ്രസ്

അതേ സമയം എറണാകുളം - തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് പല സ്റ്റേഷനുകളിലും യാത്രക്കാർ പൂർണമായും കയറുന്നതിന് മുമ്പ് പുറപ്പെട്ട സംഭവവും ഉണ്ടായി.

ഇന്നലെ രാവിലെ കൊല്ലം, പരവൂർ, വർക്കല സ്റ്റേഷനുകളിൽ വണ്ടി എത്തിയപ്പോൾ യാത്രക്കാരിൽ പകുതിപ്പേർക്ക് പോലും കയറാൻ സാധിച്ചില്ല. അതിന് മുമ്പ് തന്നെ ട്രെയിൻ പുറപ്പെടുകയായിരുന്നു. എല്ലാവരും കയറിയില്ല എന്ന ബോധ്യം ഉണ്ടായിട്ടും ലോക്കോ പൈലറ്റ് വണ്ടി വിടുകയായിരുന്നു എന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഗാർഡിനെയും വിവരം ധരിപ്പിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

ഒടുവിൽ ഫ്രണ്ട്സ് ഓൺ റെയിൽസ് കൂട്ടായ്മയുടെ സെക്രട്ടറി ജെ. ലിയോൺസ് ഇക്കാര്യം പരാതിയായി റെയിൽവേയുടെ പരാതി പരിഹാരമായ റെയിൽ മദദ് ആപ്പിൽ നൽകി. സംഗതി ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ഉടൻ മറുപടിയും ലഭിച്ചു. തുടർ നടപടികൾ ഉണ്ടാകുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.