അമ്പതേക്കറിൽ കാട്ടാനക്കൂട്ടം ഇറങ്ങി; ജനം ഭീതിയിൽ
Saturday, July 27, 2024 6:10 AM IST
കുളത്തൂപ്പുഴ: അമ്പതേക്കർ ആദിവാസി സെറ്റിൽമെന്‍റ് കോളനിയിലേക്ക് കടന്നുപോകുന്ന വനപാതയിൽ പകൽ സമയത്തും കാട്ടാനകൂട്ടം നില ഉറപ്പിച്ചത് ഭീതി പരത്തുന്നു. സ്കൂളുകളിൽ പോയി വരുന്ന വിദ്യാർഥികൾക്കും സ്കൂൾ ബസുകൾക്കും ഓട്ടോറിക്ഷ, ടൂവീലർ വാഹനങ്ങൾക്ക് നേരേയും ആനകൾ ആക്രമണത്തിന് മുതിരുന്നതിനാൽ നാട്ടുകാർ ഭീതിയോടെയാണ് ഈ പാതയിലൂടെ കടന്നുപോകുന്നത്.

കഴിഞ്ഞ ദിവസം രാവിലെ മുതൽ പ്രദേശത്തെ പാതയിൽ കാട്ടാനകളുടെ സാന്നിധ്യം നാട്ടുകാർ തിരിച്ചറിഞ്ഞു. ഉച്ചയോടെ വനവകുപ്പ് സെൻട്രൽ നഴ്സറി പരീക്ഷണ തോട്ടത്തിലൂടെ എത്തിയ കാട്ടാനകൾ സൗരോർജ വേലിയും പാതയോരത്തെ ഇരുമ്പ് വേലിയും തകർത്ത് കുളത്തൂപ്പുഴ അമ്പതേക്കർ വനപാതയിലേക്ക് ഇറങ്ങി.

തുടർന്ന് അടുത്തുള്ള തേക്ക് പ്ലാന്‍റേഷനിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തന സജ്ജമായ ഹാങ്ങിംഗ് ബെൻസിംഗ് ഉള്ളതിനാൽ കടക്കാനായില്ല. വനപാതയിലൂടെ മുന്നോട്ടു നടക്കുന്പോൾ കടന്നു വന്ന ഓട്ടോയിലെ യാത്രക്കാർ ബഹളം വച്ചു.


ഇതോടെ ആന തിരികെ വനത്തിലേക്ക് കയറി. പിന്നീട് തിരിച്ചെത്തിയ ആന റോഡിലെത്തി നിലയുറപ്പിക്കുകയായിരുന്നു. പാതയോരത്ത് നിന്നും മാറാതെ നിലയുറച്ച ആനകളെ തുരത്താനായി വനപാലകരും നാട്ടുകാരും ചേർന്ന് പടക്കങ്ങൾ പൊട്ടിച്ചു.

ഇതോടെ ആനകൾ നടന്നു നീങ്ങി. സെൻട്രൽ നഴ്സറിയിലെ സൗരവേലികൾ എതിർ ദിശയിൽ സ്ഥാപിച്ചതുപോലെ ഹാങ്ങിംഗ് ബെൻസിംഗ് ആക്കിയാൽ മാത്രമേ പാതയോരത്ത് ഇറങ്ങുന്ന ആനകളുടെ വരവ് തടയാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു.

രാത്രി വൈകി പണികൾ കഴിഞ്ഞു വരുന്നവർ ഭീതിയോടെയാണ് ഈ പാതയിലൂടെ വീടുകളിലേക്കു പോകുന്നത്. ഇതിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിഹാരം തേടി ശക്തമായ പ്രക്ഷോഭത്തിന് പ്രദേശവാസികൾ ഒരുങ്ങുകയാണ്.