ചിറക്കരയിൽ കർഷക ദിനാചരണം
Friday, July 26, 2024 6:23 AM IST
ചാത്തന്നൂർ: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് ചിറക്കര ഗ്രാമപ്പഞ്ചായത്ത് കൃഷിഭവൻ പരിധിയിലെ മികച്ച കർഷകരെ ആദരിക്കുന്നു.

ജൈവ കർഷകൻ, സമ്മിശ്ര കർഷകൻ, വനിതാ കർഷക, യുവകർഷകൻ, പച്ചക്കറി കർഷകൻ, ക്ഷീര കർഷകൻ, മട്ടുപ്പാവ് കൃഷിയിൽ മികവ് പുലർത്തിയ കർഷകൻ, മുതിർന്ന കർഷകൻ, കർഷക, വിദ്യാർഥി കർഷകൻ, പട്ടികജാതി വിഭാഗത്തിലെ മികച്ച കർഷകൻ, മികച്ച കർഷക തൊഴിലാളി എന്നിവരെയാണ് ആദരിക്കുന്നത്.

തെരഞ്ഞെടുക്കുന്ന കർഷകരെ ചിങ്ങം ഒന്നിന് നടക്കുന്ന കർഷക ദിനാചരണ ഭാഗമായി നടക്കുന്ന ചടങ്ങിൽ ആദരിക്കും. കാർഷിക മേഖലയിൽ കൃഷിയുമായി ബന്ധപ്പെട്ട് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന കർഷകർക്ക് കർഷക അവാർഡിനായി അപേക്ഷിക്കാം.


വെള്ളക്കടലാസിൽ പേര്, മേൽവിലാസം, കൃഷി വിവരങ്ങൾ, ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി അപേക്ഷകൾ 30 നകം കൃഷിഭവനിൽ നൽകേണ്ടതാണ്. ഈ അപേക്ഷകൾ പുരസ്ക്കാര നിർണയ സമിതി സ്ഥല പരിശോധന നടത്തി അർഹരായ കർഷകനെ തെരഞ്ഞെടുക്കും.