കർക്കിടക വാവ് ദിനത്തിൽ പരിസരങ്ങൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
Friday, July 26, 2024 6:00 AM IST
കൊല്ലം: കര്‍ക്കിടക വാവിനോടനുബന്ധിച്ച് ഓഗസ്റ്റ് മൂന്നിന് ബലിയിടുന്ന ക്ഷേത്രങ്ങളുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവ് ഉത്സവ മേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

തിരുമുല്ലാവാരം, മുണ്ടയ്ക്കല്‍ പാപനാശനം, പരവൂര്‍ കോങ്ങാല്‍ പനമൂട് കുടുംബ മഹാദേവ ക്ഷേത്രം, പരവൂര്‍ കോങ്ങാല്‍ പനമൂട്ടില്‍ ശ്രീപരബ്രഹ്മ ക്ഷേത്രം, അഷ്ടമുടി ശ്രീ വീരദ്രസ്വാമി ക്ഷേത്രം, മയ്യനാട് താന്നി ശ്രീസ്വര്‍ഗപുരം ദേവീ ക്ഷേത്രം എന്നീ ബലിതര്‍പ്പണ കേന്ദ്രങ്ങളളോടനുബന്ധിച്ചാണ് ഉത്വ മേഖലയായി പ്രഖ്യാപിച്ചത്.


ക്ഷേത്ര പരിസരങ്ങളിൽ ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഭക്ഷ്യസുരക്ഷ, ശബ്ദ മലിനീകരണം, പരിസര മലിനീകരണം തുടങ്ങി പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളിലും ക്രമസമാധാനപാലനത്തിലും ഗതാഗതക്രമീകരണം, അനധികൃത മദ്യവില്പന, നിരോധിത ലഹരിവസ്തുക്കളുടെ വില്പന എന്നിവയില്‍ ചുമതലപ്പെട്ട വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു.