മികച്ച കര്‍ഷകരെ ആദരിക്കുന്നു
Friday, July 26, 2024 6:00 AM IST
പുനലൂര്‍: ചിങ്ങം ഒന്ന് കര്‍ഷക ദിനത്തില്‍ നഗരസഭാ പരിധിയിലെ 14 വിഭാഗത്തിലുള്ള മികച്ച കര്‍ഷകരെ ആദരിക്കുന്നു.

ജൈവകൃഷി അവലംബിക്കുന്നവര്‍, മികച്ച വനിതാ കര്‍ഷക, വിദ്യാര്‍ഥി കര്‍ഷകര്‍, മുതിര്‍ന്ന കര്‍ഷകര്‍, പട്ടികജാതി-വര്‍ഗ വിഭാഗത്തിലുള്ള കര്‍ഷകര്‍, വാഴ കര്‍ഷകര്‍, യുവ കര്‍ഷകര്‍, മികച്ച സമ്മിശ്ര കര്‍ഷകര്‍, കൂണ്‍ കര്‍ഷകര്‍, പച്ചക്കറി കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളി, തേനീച്ച കര്‍ഷകര്‍, നെല്‍ കര്‍ഷകര്‍, പച്ചക്കറി കൃഷി ചെയ്യുന്ന സ്‌കൂള്‍ എന്നീ വിഭാഗത്തില്‍ നിന്നാണ് കര്‍ഷകരെ തെരഞ്ഞെടുക്കുന്നത്.


ഇതിനുള്ള അപേക്ഷകള്‍ 30 വൈകുന്നേരം അഞ്ചുവരെ കലയനാട് കൃഷി ഭവനില്‍ സ്വീകരിക്കും. അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി മികച്ച കര്‍ഷകരെ തെരഞ്ഞെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയങ്ങളില്‍ കൃഷി ഭവനുമായി ബന്ധപ്പെടണമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. പുഷ്പലത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പിള്ള എന്നിവര്‍ അറിയിച്ചു.