രാമഭദ്രന്‍ കൊലക്കേസ്: നാള്‍വഴികള്‍
Friday, July 26, 2024 6:00 AM IST
പി. സനില്‍കുമാര്‍

അഞ്ചല്‍ :കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റും ഐഎന്‍ടിയുസി നേതാവുമായിരുന്ന രാമഭദ്രന് 2010 ഏപ്രില്‍ 10-ന് രാത്രിയിൽ സിപിഎം പ്രവര്‍ത്തകർ കൊല്ലം എരൂരിലെ നെട്ടയത്തെ വീട്ടില്‍ കയറി ഭാര്യയുടേയും മക്കളുടേയും അമ്മയുടേയും മുന്നില്‍ വച്ച് ക്രൂരമായി വെട്ടിയെന്നാണ് കേസ്.

ഗുരുതര പരിക്കേറ്റ രാമഭദ്രന്‍ 11-ന് പുലര്‍ച്ചെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ മരണത്തിനു കീഴടങ്ങി. സിപിഎം ലോക്കല്‍ സെക്രട്ടറിയായിരുന്ന ജെ.പദ്മന്‍, ഡിവൈഎഫ്ഐ നേതാവ് ടി. അഫ്സല്‍, പ്രവര്‍ത്തകരായ ഗിരീഷ്‌കുമാര്‍, ഷിബു, വിമല്‍, സുധീഷ്‌ ഉള്‍പ്പടെ പന്ത്രണ്ടോളം പേർക്കെതിരേ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ലോക്കല്‍ പോലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി രാമഭദ്രന്‍റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിറക്കി. ഇതേ തുടർന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും സിബിഐ അന്വേഷണം ഏറ്റെടുത്തില്ല. ബിന്ദു വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.

കേസ് നീണ്ടുപോകുന്നതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ഏരൂര്‍ സുഭാഷും കേസില്‍ കക്ഷി ചേര്‍ന്നു. തുടർന്ന് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം തുടങ്ങി. സിബിഐ അന്വേഷണത്തിൽ സിപിഎമ്മിന്‍റെ ജില്ലാ നേതാക്കളായ എസ്. ജയമോഹന്‍, ബാബു പണിക്കര്‍, അന്നത്തെ ഏരിയ സെക്രട്ടറിയും ഇന്നത്തെ ബിജെപി നേതാവുമായ പി.എസ്. സുമന്‍, മുന്‍ മന്ത്രി ജെ. മേഴ്സികുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം മാര്‍ക്സന്‍ ഉള്‍പ്പടെയുള്ളവരെ കേസില്‍ പ്രതികളാക്കി. .


പ്രതികളിൽ 21 പേരില്‍ രണ്ടുപേരെ മാപ്പ് സാക്ഷികളാക്കി. പ്രതികള്‍ ഒരാളായ ജെ.പദ്മന്‍ പിന്നീട് ആത്മഹത്യ ചെയ്തു. സിബിഐ അന്വേഷണത്തിനെതിരേ പ്രതികള്‍ പലതവണ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തനിക്കെതിരേ കൊലപാതകം, ഗൂഢാലോചന എന്നിവ ചുമത്താനുള്ള വിചാരണ കോടതിയുടെ ഉത്തരവിനെതിരേ എസ്. ജയമോഹന്‍ വീണ്ടും ഹൈക്കോടതിയില്‍ എത്തി. കേസുകളില്‍ രാമഭാദ്രന്‍റെ ഭാര്യ ബിന്ദുവും കോണ്‍ഗ്രസ് നേതാവ് ഏരൂര്‍ സുഭാഷും കക്ഷിചേര്‍ന്നു. ഇതിനിടെ കേസിന്‍റെ വിചാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി തിരുവനന്തപുരം സിബിഐ കോടതിക്ക് നിര്‍ദേശം നല്‍കി.

14 വർഷത്തിനുശേഷം വിചാരണ പൂര്‍ത്തിയാക്കി. 14 പ്രതികള്‍ കുറ്റക്കാരാണാണെന്ന് കണ്ടെത്തുകയും നാലുപേരെ വെറുതെ വിടുകയും ചെയ്തു. ശിക്ഷാ തീയതി അടുത്തമാസം മൂന്നിന് വിധിക്കും.

ഈമാസം 30-ന് ശിക്ഷയില്‍ അന്തിമവാദം കോടതി കേള്‍ക്കും. 206 സാക്ഷികള്‍, 192 രേഖകള്‍, 14 തെളിവുകൾ, നിരവധി ഫോണ്‍ രേഖകള്‍ ഉള്‍പ്പടെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.