സ്ഥിരം കുറ്റവാളികളായ 10 പേർക്കെതിരേ കാപ്പാ നടപടി
Friday, July 26, 2024 6:00 AM IST
കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയായ 10 പ്രതികൾക്കെതിരേ കാപ്പാ നിയമപ്രകാരം നടപടികൾ സ്വീകരിച്ചു. രണ്ട് പേരെ കരുതൽ തടങ്കലിലാക്കി. ആറ് പ്രതികളെ ജില്ലയിൽ നിന്ന് പുറത്താക്കി.

രണ്ട് പേർക്കെതിരേ സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തി. 10 ക്രിമിനൽ കേസുകളിൽ പ്രതിയായ കൊല്ലം ഈസ്റ്റ് കന്‍റോണ്‍മെന്‍റ് ചേരിയിൽ പുതുവൽ പുരയിടം വീട്ടിൽ മനു(32), അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയായ ശക്തികുളങ്ങര കന്നിമേൽചേരി പാവൂരഴികത്ത് തെക്കേത്തറയിൽ ഗിരീഷ്(46), എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.

നാല് കേസുകളിൽ പ്രതിയായ തൃക്കോവിൽവട്ടം മുഖത്തല ചെറിയേല മഠത്തിവിളവീട്ടിൽ അഭിഷേക്(21), ആറു കേസുകളിൽ പ്രതിയായ കൊല്ലം വെസ്റ്റ് വില്ലേജിൽ പുന്നത്തല ജവഹർ നഗർ 193- കല്ലുംപുറത്ത് വീട്ടിൽ അനന്തു(30), അഞ്ച് കേസുകളിൽ പ്രതിയായ ശക്തികുളങ്ങര കന്നിമേൽചേരി പെരുങ്കുഴിയിൽ വീട്ടിൽ ശബരി(23), 10 മോഷണ കേസുകളിൽ പ്രതിയായ ശക്തികുളങ്ങര കന്നിമേൽചേരി ഡ്രീംനഗർ 111- തേവരുപറന്പിൽ വീട്ടിൽ അനന്തകൃഷ്ണ്‍(24),

അഞ്ച് മോഷണ കേസുകളിൽ പ്രതിയായ കൊല്ലം വെസ്റ്റ് മുളങ്കാടകം എംസിആർഎ 49- കണ്ണാവിള തയ്യിൽ വീട്ടിൽ ബാലു(27), ആറ് കേസുകളിൽ പ്രതിയായ തൃക്കോവിൽവട്ടം കുറുമണ്ണചേരിയിൽ വിഷ്ണു മന്ദിരത്തിൽ സൂരജ്(22) എന്നിവരെയാണ് ആറു മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായത്.


അഞ്ച് കേസുകളിൽ പ്രതിയായ ഓച്ചിറ ആലപ്പാട് അഴീക്കൽ കൊച്ചുപറന്പിൽ വീട്ടിൽ അരുണ്‍(24), മൂന്ന് കേസുകളിൽ പ്രതിയായ കരുനാഗപ്പള്ളി പടവടക്ക് പറന്പിൽ തെക്കതിൽ പ്രഭാത്(29) എന്നിവർക്കെതിരേയാണ് സഞ്ചലന നിയന്ത്രണം ഏർപ്പെടുത്തിയത്.

ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റും കൂടിയായ എൻ. ദേവിദാസ് ആണ് മനു രാജേന്ദ്രനും ഗിരീഷിനുമെതിരേ കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ഇവരെ കരുതൽ തടവിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. ഈ വർഷം ഇതുവരെ 20 പ്രതികളെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

കൊല്ലം സിറ്റി പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിൽ തിരുവനന്തപുരം റേഞ്ച് ഡിഐജി നിശാന്തിനിയാണ് നാട് കടത്തി ഉത്തരവിറക്കിയത്.

നിരോധന ഉത്തരവ് ലംഘിച്ച് ഇവർ കൊല്ലം സിറ്റി പോലീസ് ജില്ലയിൽ പ്രവേശിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 1090, 0474-2742265, എന്നീ നന്പരുകളിൽ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. സഞ്ചലന നിയന്ത്രണം എർപ്പെടുത്തിയ അരുണ്‍, പ്രഭാത് എന്നിവർ ഓച്ചിറ, കരുനാഗപ്പളി പോലീസ് ഇൻസ്പെക്ടറമാരുടെ കർശന നിരീഷണത്തിലായിരിക്കും.