കായൽ കൈയേറ്റം ഒഴിപ്പിക്കാനുള്ള ഹൈക്കോടതി നടപടി സ്വാഗതാർഹം
Thursday, July 25, 2024 6:15 AM IST
ചാത്തന്നൂർ: അഷ്ടമുടിക്കായൽ കൈയേറ്റം അവസാനിപ്പിക്കാനുള്ള ഹൈക്കോടതി നടപടി സ്വാഗതാർഹമെന്നും പ്രകൃതിദത്തമായ കായലിനെ മാലിന്യമുക്തമാക്കി സംരക്ഷിക്കാനുള്ള ശക്തമായ നടപടി സർക്കാർ ഭാഗത്തുനിന്നുണ്ടാകണമെന്നും ആന്‍റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്‍റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ഹൈക്കോടതി നിർദേശത്തെത്തുടർന്ന് ജില്ലാ ഭരണകൂടം പുറത്തുകൊണ്ടുവന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ്. കായലുകളും ദ്വീപുകളും കൈയേറിയ 225 ഓളം പേരുടെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. ആധുനിക സർവേ ഉപകരണങ്ങളുടെ അഭാവംമൂലം സർവേ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നും കൈയേറ്റത്തിന്‍റെ വ്യാപ്തി പുറത്തുവന്നതിലും വളരെ കൂടുതലാണെന്നും പറയുന്നു.


കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിൽ യാതൊരുവിധ ബാഹ്യസമ്മർദങ്ങൾക്കും സർക്കാർ വഴിപ്പെടരുതെന്നും പ്രകൃതിയോടും ഭാവിതലമുറയോടുമുള്ള കടപ്പാട് സർക്കാർ മറക്കരുതെന്നും ആന്‍റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്‍റ് ജില്ലാ പ്രസിഡന്‍റ് ജി. ദിവാകരൻ പറഞ്ഞു.