എച്ച് വൺ എൻ വൺ: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്
Thursday, July 25, 2024 6:15 AM IST
കൊല്ലം: എച്ച് വൺ എൻ വൺ പനി പകരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. രോഗബാധയുള്ളവര്‍ മൂക്കും വായും മറയ്ക്കാതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോഴും മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോഴും രോഗിയുടെ സ്രവങ്ങള്‍ പുരളാനിടയുള്ള പ്രതലങ്ങളില്‍ സ്പര്‍ശിക്കുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരാനിടയുണ്ട്. പനി, തുമ്മല്‍, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ ശ്വാസതടസം, ഛര്‍ദ്ദി എന്നിവ ലക്ഷണങ്ങളാണ്.

രോഗലക്ഷണങ്ങള്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. എച്ച് വൺ എൻ വൺ പനിയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധനയും ചികിത്സയും ലഭ്യമാണ്. രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

അകലം പാലിക്കുക

നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കണം. പൊതുസ്ഥലങ്ങള്‍, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണം.

പനിയുള്ളപ്പോള്‍ കുഞ്ഞുങ്ങളെ സ്‌കൂള്‍, അങ്കണവാടികള്‍, ക്രഷ് എന്നിവിടങ്ങളില്‍ വിടരുത്. രോഗമുള്ളവര്‍ നന്നായി വിശ്രമിക്കണം. കഞ്ഞിവെള്ളം, തിളപ്പിച്ചാറിയ വെള്ളം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും വേണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. പൊതു ഇടങ്ങളില്‍ തുപ്പരുത്. മൂക്കു ചീറ്റിയ ശേഷം ഉടനെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്‌ക് മാറ്റരുത്.

ചുമയ്ക്കുമ്പോള്‍ ശ്രദ്ധിക്കുക

രോഗബാധിതനായ ഒരാള്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറന്തള്ളുന്ന ശ്വസന കണികകളിലൂടെയാണ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ പ്രധാനമായും പകരുന്നത്. അതിനാല്‍ ചുമയ്ക്കുമ്പോള്‍ മൂക്കും വായും മറയ്ക്കണം.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്ക്കാന്‍ തൂവാല, ടിഷ്യു പേപ്പർ എന്നിവ ഉപയോഗിക്കണം. കൈകളില്‍ മുഖം അമര്‍ത്തി ചുമയ്ക്കരുത്. ഉപയോഗിച്ച ടിഷ്യൂ വലിച്ചെറിയാതെ അടപ്പുള്ള ഒരു വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കണം.


ചുമച്ചശേഷം കുറഞ്ഞത് 20 സെക്കന്‍ഡ് നേരത്തേക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകണം. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണുകള്‍, മൂക്ക്, വായ എന്നിവയില്‍ സ്പര്‍ശിക്കരുത്. പൊതുസ്ഥലങ്ങളിലും ആശുപത്രി സന്ദര്‍ശന വേളകളിലും മാസ്‌ക് ഉപയോഗിക്കണം.

പ്രതിരോധം ഉറപ്പാക്കുക

വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും ഉറപ്പാക്കണം. പൊതു ഇടങ്ങളിലും തിരക്കുള്ള സ്ഥലങ്ങളിലും മാസ്‌ക് ധരിക്കണം. കൈ കഴുകാതെ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കരുത്. കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുകയോ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യണം.

ഗര്‍ഭിണികള്‍ക്ക് രോഗബാധയുണ്ടായാല്‍ രോഗം ഗുരുതരമാകാനും മരണ കരണമാകാനും സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണികള്‍ ജലദോഷം പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പോലും എത്രയും പെട്ടെന്ന് ചികിത്സ തേടണം.

പ്രതിരോധ ശീലങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണം. ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, കിഡ്‌നി രോഗങ്ങള്‍, നാഡീ സംബന്ധമായ രോഗങ്ങള്‍, രക്താതിമര്‍ദം പ്രമേഹം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍, സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍, പ്രതിരോധ ശക്തി കുറയ്ക്കുന്ന മരുന്നുകള്‍ (ഇമ്യൂണോ സപ്പ്രസന്‍റുകള്‍) കഴിക്കുന്നവര്‍ കുഞ്ഞുങ്ങള്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനി നീരീക്ഷണം ശക്തമാക്കാനും എച്ച്വൺ എൻവൺ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കി.