വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന : രണ്ടുപേര്‍ പിടിയില്‍
Thursday, July 25, 2024 6:15 AM IST
കടയ്ക്കല്‍: കിഴക്കന്‍ മലയോര മേഖകളില്‍ സ്കൂള്‍ കോളജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് അടക്കം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ കടയ്ക്കല്‍ പോലീസിന്‍റെ പിടിയില്‍.
കടയ്ക്കല്‍ സ്വദേശികളായ അനസ് ,അസ്‌ലം എന്നിവരെയാണ് എസ്ഐ ജോതിഷ് ചിറവൂറിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്.

മയക്കുമരുന്ന് കേസുകളിൽ അടക്കം പ്രതിയായ കൊട്ടച്ചി എന്ന നവാസിന്‍റെ കാഞ്ഞിരത്തുംമൂട്ടിലുള്ള വീട്ടില്‍ നിന്നാണ് ഇരുവരേയും പിടികൂടിയത്.

ഇവരില്‍ നിന്ന് വില്പനയ്ക്കുശേഷം ബാക്കി വന്ന കഞ്ചാവ്, കഞ്ചാവ് വില്പന നടത്തിയ വകയില്‍ സൂക്ഷിച്ചിരുന്ന തുക ഉള്‍പ്പടെ പോലീസ് കണ്ടെത്തി. പ്രതികളെ പിടികൂടുന്ന സമയം നവാസ് വീട്ടിലുണ്ടായിരുന്നില്ല.


പിടിയിലായ അസ്‌ലം ഒരു വര്‍ഷം മുമ്പ് ഇതേ വീട്ടില്‍ നിന്ന് എംഡിഎംഎയുമായി എസ്ഐ ജോസ്തിഷ് കുമാര്‍ പിടികൂടിയിരുന്നു.

എക്സൈസ് നടത്തിയ പരിശോധനയില്‍ 25 കിലോ കഞ്ചാവ് പിടിച്ച കേസിലും ഇയാള്‍ പ്രതിയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. ഇരുവര്‍ക്കൊപ്പം പ്രധാന കൂട്ടാളി നവാസും ചേര്‍ന്നാണ് സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിയിരുന്നത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ ജോതിഷ് ചിറവൂര്‍, ഗ്രേഡ് എസ്ഐ ഷാജി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അൻസാർ ബിജു, സിവില്‍ പോലീസ് ഓഫീസര്‍ ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.