കൊട്ടിയം- മൈലാപ്പൂർ റോഡ് യാത്ര ദുരിതമായി
Thursday, July 25, 2024 6:15 AM IST
കൊട്ടിയം: റോഡ് തോടായി തകർന്നു കിടന്നിട്ടും നടപടിയെടുക്കാതെ ജനപ്രതിനിധികൾ. കാൽനടയാത്ര പോലും പ്രയാസമാക്കിയിട്ടും അവഗണന തുടരുന്നു.

കൊട്ടിയം ഡോൺ ബോസ്കോ ജംഗ്ഷൻ - പേരയം - മൈലാപ്പൂർ -പികെ ജംഗ്ഷൻ റോഡ് യാത്ര ദുരിതമായി. റോഡ് നവീകരിച്ചിട്ട് 15 വർഷം കഴിഞ്ഞെന്നാണ് ആക്ഷേപമുയരുന്നത്.
റോഡിലെ കുഴികളിൽപ്പെട്ട് അപകടങ്ങളും വാഹനങ്ങൾക്ക് തകരാറും സംഭവിക്കുന്നത് പതിവായി. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്.

റോഡിൽ പലയിടത്തും വലിയ കുഴികളാണ്. മഴപെയ്ത‌ാൽ റോഡ് ചെളിക്കുളമാകുന്ന സ്ഥിതിയാണുള്ളത്.ഡോൺബോസ്കോ ജംഗ്ഷനിൽ നിന്നാരംഭിച്ച് പേരയം, മൈലാപ്പൂര് വഴി പികെ ജംഗ്ഷനിൽ എത്തുന്ന ഈ റോഡ് കുണ്ടറ -ഇരവിപുരം നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നു. റോഡിന്‍റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നടപടിയില്ലെന്നാണ് പരാതി.


തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയേയും, പി.സി. വിഷ്ണുനാഥ് എംഎൽഎയേയും ഇവിടെ നാട്ടുകാർ തടഞ്ഞിരുന്നു.

സ്കൂൾ കുട്ടികളാണ് ഇതുവഴി ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത്. നിരവധി സ്കൂൾ വാഹനങ്ങളും ഇതുവഴി പോകുന്നു. കെഎസ്ആർടിസിയും സ്വകാര്യബസുകളും സർവീസ് നടത്തുന്നുണ്ട്.

റോഡിന്‍റെ ശോച്യാവസ്ഥ കാരണം ബസ് സർവീസ് നിർത്തിവയ്ക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പല തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാൽ പ്രഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.