മത്സ്യബന്ധന യാനങ്ങളുടെ പരിശോധന അന്തിമ ഘട്ടത്തിൽ
Thursday, July 25, 2024 6:15 AM IST
രാജീവ് ഡി.പരിമണം

കൊല്ലം: ജില്ലയിൽ മത്സ്യബന്ധന യാനങ്ങളുടെ പരിശോധന അന്തിമ ഘട്ടത്തിൽ. ട്രോളിംഗ് നിരോധനം പിൻവലിക്കുന്ന 31 ന് മുമ്പ് യാനങ്ങളുടെ പരിശോധന പൂർത്തിയാകണം. തമിഴ്നാട് സ്വദേശികളുടെ 40 ബോട്ടുകൾ പരിശോധിച്ചെങ്കിലും രേഖകൾ കൂടി പരിശോധിക്കേണ്ടതുണ്ട്.

ബോട്ടുടമകൾ തമിഴ്നാട്ടിലായതിനാൽ ട്രോളിംഗ് നിരോധനം പിൻവലിക്കുന്നതിന് മൂന്നോ നാലോ ദിവസം മുമ്പ് മാത്രമേ അവർ എത്തുകയുള്ളു. ചൂണ്ടപ്പണിക്ക് പോകുന്ന ചെറിയ ബോട്ടുകളാണ് ഇവയിൽ കൂടുതലും 'സ്പെഷൽ പെർമിറ്റാണ് മിക്ക ബോട്ടുകൾക്കുമുള്ളത്.

കേരളത്തിലെ രജിസ്ട്രേഷൻ നമ്പരും തമിഴ്നാട് ബോട്ടുകൾക്കില്ല. 636 ബോട്ടുകളും 200 ഇൻ ബോർഡ് എൻജിൻ വള്ളങ്ങളുമാണ് പരിശോധന നടത്തേണ്ടത്. ബോട്ടുകളുടേയും നൂറിലേറെ വള്ളങ്ങളുടേയും പരിശോധന പൂർത്തിയായിട്ട് ഒരാഴ്ച പിന്നിട്ടു.

ഇനി തമിഴ്നാട് ബോട്ടുകളുടേയും കുറേ വള്ളങ്ങളുടേയും രജിസ്ട്രേഷനും ലൈസൻസും മാത്രമാണ് പരിശോധിക്കാനുള്ളത്. ട്രോളിംഗ് നിരോധനം കഴിഞ്ഞ് മത്സ്യബന്ധനത്തിന് പോകുമ്പോൾ മതിയായ രേഖകൾ യാനങ്ങൾക്ക് ഉണ്ടാകണം. ഇല്ലെങ്കിൽ പട്രോളിംഗ് സംഘം പിടികൂടി നടപടി സ്വീകരിക്കും.


എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഇൻബോർഡ് എൻജിൻ വള്ളങ്ങളും ഭൗതിക പരിശോധന നടത്തി വിവരങ്ങൾ റിയൽ ക്രാഫ്റ്റ് സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തണം. അപ്പോഴാണ് ജില്ലയിൽ യാനങ്ങളുടെ പരിശോധന പൂർണമാകുന്നത്.

മറ്റു ജില്ലകളിലെ വള്ളങ്ങൾ മത്സ്യബന്ധനത്തിന് എത്തുന്നതിനാൽ വിശകലനത്തിലൂടെ മാത്രമേ അവയെ അതതു ജില്ലകളുടെ ലിസ്റ്റിൽപ്പെടുത്താനാകൂ. മത്സ്യബന്ധനത്തിന് പോയ വള്ളങ്ങൾ മടങ്ങിവരുന്നതുവരെ കാത്തിരിക്കേണ്ടതായി വരുന്നു. 31 ന് മുമ്പ് യാനങ്ങളുടെ പരിശോധ പൂർത്തിയാക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.