കർഷക സമരത്തിനൊപ്പം ജനപ്രതിനിധികളും: ചിറ്റുമല ചിറയിലെ പലക പുന:സ്ഥാപിച്ചു
Thursday, July 25, 2024 6:02 AM IST
കുണ്ടറ: കിഴക്കേ കല്ലട ത്രിവേണി, കുറ്റിയിൽ പാടശേഖരങ്ങളിലെ കർഷക സമരത്തിനൊപ്പം ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തതോടെ മൈനർ ഇറിഗേഷൻ അധികാരികൾ കണ്ണു തുറന്നു. കൃഷി നശിക്കാൻ കാരണമായ ചിറ്റുമല ചിറയിലെ രണ്ടു കണ്ണറകളിലേയും ഇളക്കി മാറ്റിയ പലകകൾ പുന:സ്ഥാപിച്ചതോടെ ഒരാഴ്ചയായി നീളുന്ന കർഷകരുടെ ആവലാതികൾക്കു പരിഹാരമായി.

കുട്ടനാട് നെല്ല് ഉത്പാദക സമിതിയാണ് ത്രിവേണി പാടശേഖരത്തിൽ പ്രധാനമായി കൃഷിയിറക്കുന്നത്. രണ്ടു പാടശേഖരത്തിലും പ്രാദേശിക കർഷകരും കൃഷി ഇറക്കിയിട്ടുണ്ട്. 80 ഏക്കറിൽ 60 ഏക്കറിലും ഞാറു നടുകയും വിതയ്ക്കുകയും ചെയ്തു.

20 ഏക്കറിൽ കൂടി കൃഷി ഇറക്കാൻ തുടങ്ങവേ ശക്തമായ മഴയോടൊപ്പം, ചിറ്റുമല ചിറയിലെ ഷട്ടറുകളിൽ സ്ഥാപിച്ച പലകകൾ യാതൊരു മുന്നറിയിപ്പും കൂടാതെ അശാസ്ത്രീയമായി ഇളക്കി മാറ്റുകയും ചെയ്തു. ഇതോടെ അനിയന്ത്രിതമായി പാടശേഖരത്തിലേക്ക് വെള്ളം ഇരച്ചുകയറുകയും കൃഷി നശിക്കുകയുമായിരുന്നു.

പരാതിയുമായെത്തിയ കർഷകരോട് മൈനർ ഇറിഗേഷൻ കൊല്ലം ഡിവിഷൻ എക്സികുട്ടിവ് എൻജിനീയർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് കർഷകർ പരാതിപ്പെട്ടു. തുടർന്ന് കൃഷി വകുപ്പ് മന്ത്രിയുടെ ഓഫീസും, ജില്ലാ കളക്ടറും ഇടപെട്ടു.

തുടർന്ന്  മൈനർ ഇറിഗേഷൻ തിരുവനന്തപുരം സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ സുജാ ഗ്രയ്സണിന്‍റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. ചിറ്റുമല ചിറയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനുള്ള ഷട്ടർ കാലപ്പഴക്കം കൊണ്ട് പ്രവർത്തനരഹിതമായതിനാൽ പരിഹരിക്കാമെന്ന് ഇറിഗേഷൻ അധികാരികൾ ഉറപ്പു നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. ലാലി, വൈസ് പ്രസിഡന്‍റ് രാജു ലോറൻസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ. സുനിൽ പാട്ടത്തിൽ, മെമ്പർമാരായ എസ്. സജിലാൽ, ശ്രീരാഗ് മഠത്തിൽ, മായാദേവി, ഉമാദേവിയമ്മ, കൃഷി അസിസ്റ്റന്‍റ് എസ്. ശ്രീകുമാർ, എംപി യുടെ പ്രതിനിധി എബ്രഹാം സാമുവൽ, അജിത് പ്രസാദ്, സൈമൺ വർഗീസ്, എൻ.എസ്. ശാന്തകുമാർ തുടങ്ങിയവർ പങ്കെടുത്തു.