നാട്ടിലെങ്ങും മാലിന്യ കൂമ്പാരങ്ങൾ
Monday, May 27, 2024 11:54 PM IST
കൊട്ടാരക്കര: മാലിന്യം നിർമാർജനം ചെയ്യുന്നതിനാണ് പഞ്ചായത്തുകളിൽ ഹരിത കർമ സേനകൾ രൂപീകരിച്ചതും വാർഡുകൾ തോറും അവരുടെ പ്രവർത്തനം നടന്നു വരുന്നതും. വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംഭരിക്കുകയും പഞ്ചായത്തടിസ്ഥാനത്തിൽ ഇവ സംസ്കരിക്കുകയുമായിരുന്നു ലക്ഷ്യം.ഓരോ വീട്ടിൽ നിന്നും 50 രൂപ ഇതിനായി ഈടാക്കിയും വരുന്നുണ്ട്.

വാർഡടിസ്ഥാനത്തിൽ പ്ലാസ്റ്റിക് മാലിന്യശേഖരണം നടന്നു വരുന്നുണ്ട്. എന്നാൽ പഞ്ചായത്തടിസ്ഥാനത്തിൽ ഇത് സംഭരിച്ച് സംസ്കരിക്കുന്ന ഒരു നടപടിയും ഒരു പഞ്ചായത്തിലും നടന്നു വരുന്നില്ല.

വാർഡടിസ്ഥാനത്തിൽ ശേഖരിക്കുന്ന മാലിന്യം വാർഡിന്‍റെ ഏതെങ്കിലുമൊരു ഭാഗത്ത് കൂട്ടിയിടുകയാണ് പതിവ്. ഒരു വർഷത്തോളമായി ഇങ്ങനെ ഓരോ വാർഡിലും മാലിന്യം കുന്നുകൂട്ടിയിട്ടുണ്ട്.


ഈ മാലിന്യം തെരുവുനായ്ക്കൾ ചികഞ്ഞിടുകയും കടിച്ചെടുത്ത് നിരത്തുകളിലും പൊതു സ്ഥലങ്ങളിലും കുടിവെള്ള സ്രോതസുകളിലും കൊണ്ടിടുന്നതും പതിവാണ്. ഇതു തന്നെ പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിക്കും.

മഴക്കാലത്തിന് മുൻപേ ഇത് നീക്കം ചെയ്യാനോ നിർമാർജനം ചെയ്യാനോ ഒരു തദ്ദേശ സ്ഥാപനവും തയാറായിട്ടില്ല. ഓരോ ഗ്രാമപ്രദേശങ്ങളിലും ഇത്തരം മാലിന്യ കൂമ്പാരങ്ങൾ ഇന്ന് പതിവ് കാഴ്ചയാണ്.

കുളക്കട, പവിത്രേശ്വരം, നെടുവത്തൂർ, മൈലം പഞ്ചായത്തുകളിലെ പ്രധാന നിരത്തോരങ്ങളിലും വിദ്യാലയങ്ങൾക്കടുത്തുമെല്ലാം ഇത്തരം മാലിന്യ കൂമ്പാരങ്ങൾ കാണപ്പെടുന്നു.