സ്‌കൂളില്‍ കുഴല്‍ക്കിണര്‍; പ്രതിഷേധിച്ച് രക്ഷിതാക്കളും അധ്യാപകരും
Tuesday, February 20, 2024 11:50 PM IST
ചവറ : പന്മന ആണുവേലിൽ ഗവ. യുപി സ്കൂളിൽ കുഴൽ കിണർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപക -രക്ഷാകർതൃസമിതിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധം നടന്നു.

പന്മന ഗ്രാമ പഞ്ചായത്തിന്‍റെ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുഴല്‍ക്കിണര്‍ കുഴിക്കാനെത്തിയതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

മെഷീൻ ഘടിപ്പിച്ച വാഹനങ്ങൾ പൂട്ടിയിട്ട സ്കൂൾ ഗേറ്റും കമാനവും അഴിച്ചുമാറ്റി അകത്തു കടത്താൻ ശ്രമിച്ചത് പിടിഎയുടെ നേതൃത്വത്തിൽ തടയുകയും തിരിച്ചു വിടുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയോ സ്കൂൾ അധികൃതരുടെയോ അനുമതിയില്ലാതെ സ്കൂൾ വളപ്പിൽ നിർമാണ വാഹനങ്ങൾ കയറ്റാൻ ശ്രമിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.
സ്കൂൾ അധികൃതരുടെ അനുമതി കൂടാതെ ഡ്രില്ലിങ് യന്ത്രങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ സ്കൂൾപരിസരത്തേക്ക് കടത്താൻ ശ്രമിച്ചതു പിടിഎ ഭാരവാഹികളും അധ്യാപകരും യോഗം ചേർന്ന് പ്രതിഷേധിച്ചു.

തുടർന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ചവറ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ, പന്മന ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി എന്നിവർക്ക് പരാതി നൽകി.

വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ അനുമതി കൂടാതെ സ്കൂളിൽ യാതൊരു നിർമാണവും നടത്തരുതെന്നു പോലീസും താക്കീതു നൽകി.


എന്നാൽ കഴിഞ്ഞ ദിവസം സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടയിൽ നിർമ്മാണ സാമഗ്രികളുമായുള്ള മറ്റൊരു വാഹനവും ആയി സ്കൂൾ കൊമ്പൗണ്ടിൽ കയറാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയതിനെതുടർന്ന് ചവറ പോലീസ് എസ് എച്ച് ഓ യുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.

വിദ്യാഭ്യാസ ഓഫീസറുടെയും പഞ്ചായത്ത്‌ അധികൃതരുടെയും യോഗം വിളിച്ചു തീരുമാനം ആകും വരെ യാതൊരു നിർമ്മാണ പ്രവർത്തനവും നടത്താൻ പാടില്ല എന്ന് പോലീസ് പറഞ്ഞതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞു പോയത്. രാത്രി കാലങ്ങളിൽ സ്ഥലത്തു പോലീസ് പട്രോളിംഗ് ഏർപ്പെടുത്തുമെന്നും പോലീസ്, പി ടി എ ഭാരവാഹികൾക്ക് ഉറപ്പു നൽകി.

ഒട്ടിസം ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന ചവറ ബ്ലോക്ക്‌ തല ഒട്ടിസം കേന്ദ്രം ഈ സ്കൂളിൽ ആണ് നടന്നു വരുന്നത്.

ശബ്ദ മലിനീകരണം ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന ഈ കുഴക്കിണർ നിർമ്മാണം ഉപേക്ഷിക്കണം എന്നാണ് ഇവരുടെ രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.