കോ ഴിഫാമിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍
Tuesday, February 20, 2024 11:50 PM IST
അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ അയിലറ വാർഡിൽ രണ്ടേക്കർ മുക്കിലെ ജനവാസ മേഖലയിൽ കുറച്ചു വർഷങ്ങളായി അനധികൃതമായി പ്രവർത്തിക്കുന്ന കോഴിഫാമിന് എതിരെ പരാതികള്‍ നിരവധി ഉയര്‍ന്നിട്ടും നടപടി ഇല്ല. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. യാതൊരുവിധ അനുമതിയും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമില്‍ മാലിന്യ സംസ്കരണത്തിന് വേണ്ട യാതൊരുവിധ സൗകര്യങ്ങളും ഇല്ല.

ഫാമില്‍ ചത്തുപോകുന്ന കോഴികളെ സമീപത്തെ പുരയിടങ്ങളിലേക്ക് വലിച്ചെറിയുന്നു. കോഴികളുടെ മാംസാവഷിഷ്ടങ്ങള്‍ കാക്കകളും മറ്റും കൊത്തി വീടുകളുടെ കിണറ്റില്‍ ഇടുന്നത് വലിയ ബുദ്ധിമുട്ട് സൃഷ്ട്ടിക്കുന്നു.

അസഹനീയമായ ദുര്‍ഗന്ധം. ഒപ്പം തെരുവ് നായകളുടെ ശല്യവും വര്‍ധിക്കുന്നു. സമീപവാസികള്‍ക്ക് അലര്‍ജി അടക്കമുള്ള രോഗങ്ങളും പടര്‍ന്നു പിടിച്ചതോടെ നാട്ടുകാര്‍ പഞ്ചായത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കി.


ഇടയ്ക്ക് പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി ഫാമിന് നിയമപ്രകാരം വേണ്ട എല്ലാം ഒരുക്കുമെന്നും നാട്ടുകാര്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കുമെന്നും ഫാം ഉടമ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് വാക്കില്‍ ഒതുങ്ങിയതല്ലാതെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. ഇതോടെയാണ് പ്രത്യക്ഷ പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടുന്ന നാട്ടുകാര്‍ രംഗത്തിറങ്ങിയത്.

അനധികൃത ഫാമിന് അധികൃതര്‍ ഒത്താശ ചെയ്യുകയാണ് എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
എന്നാല്‍ ഫാമിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനങ്ങളും അനുവധിക്കുന്നിലെ്ലന്നും ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് ജി അജിത്ത് ദീപികയോട് പറഞ്ഞു.