കല്ലുവാതുക്കൽ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു
Tuesday, February 20, 2024 11:50 PM IST
കല്ലുവാതുക്കൽ : ഗ്രാമ പഞ്ചായത്തിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായ നിലയിലേക്ക് .ജില്ലയിലെ തന്നെ ഏറ്റവും വരൾച്ച നേരിടുന്നപഞ്ചായത്തുകളിലൊന്നാണ് കല്ലുവാതുക്കൽ.എന്നാൽ പഞ്ചായത്തിന്‍റെ ഭാഗത്തു നിന്നോ,എം എൽ എ ഉൾപ്പെടെ മറ്റു ജനപ്രതിധികളുടെയോ സർക്കാരിന്‍റെയോ ഭാഗത്തു നിന്നോഇത് പരിഹരിക്കുന്നതിനുള്ള ഒരു മാർഗവും സ്വീകരിച്ചിട്ടില്ല.മണ്ണയം ശുദ്ധജല പദ്ധതി ഇപ്പോഴും പണി പൂർത്തിയാക്കി കമ്മീഷൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജല ജീവൻ മിഷന്‍റെ ഭാഗമായി ഹൗസ് ഹോൾഡ് കണക്ഷനുകൾ എല്ലാ പ്രദേശങ്ങളിലും എത്തിയിട്ടില്ലെന്ന്മാത്രമല്ല, കണക്ഷൻ ലഭിച്ചവർക്കും ഇതിലൂടെ ജല വിതരണം സാദ്ധ്യമായിട്ടുമില്ല.

ഈ ടാപ്പുകൾ സ്ഥാപിച്ചതിനു ശേഷം ട്രയൽ ടെസ്റ്റിന്‍റെ ഭാഗമായി ഒന്നോ രണ്ടോ ദിവസം ഇതിലൂടെ ജലവിതരണം നടത്തി എന്നതൊഴിച്ചാൽ ഇതൊരു സ്മാരകമായി നിലനില്ക്കുന്ന അവസ്ഥയാണ്.

എന്നാൽ ഈ കണക്ഷൻ ലഭിച്ചവർക്ക് വാട്ടർ അഥോറിറ്റി കൃത്യമായി ഇതിന്‍റെ യൂസേജ് ബില്ല് ഈടാക്കിക്കൊണ്ടിരിക്കുന്നു.


ഈ പഞ്ചായത്തിലെ കല്ലുവാതുക്കൽ, നടയ്ക്കൽ, അടുതല, വട്ടക്കുഴിക്കൽ വിലവൂർക്കോണം, വേള മാന്നൂർ, എള്ളുവിള, കുളമട, കിഴക്കനേല, ചാന്നാൻ പൊയ്ക, നെട്ടയം, പാരിപ്പള്ളി, കടമ്പാട്ടുകോണം, എഴിപ്പുറം, പാമ്പുറം, മീനമ്പലം, ചിറക്കര എന്നീ പ്രദേശങ്ങൾ രൂക്ഷമായ വരൾച്ച നേരിടുന്ന പ്രദേശങ്ങളാണ്.

എന്നാൽ ഇതിൽ വളരെ തുച്ഛമായ പ്രദേശങ്ങിൽ മാത്രമാണ് ജപ്പാൻ കുടിവെള്ള പദ്ധതി എത്തിച്ചേർന്നിട്ടുള്ളത്. അവിടങ്ങളിൽ പോലും ജല ലഭ്യത കൃത്യമായി നടക്കുന്നില്ലന്ന പരാതിയും നിലനിൽക്കുന്നു.

അതിന് വാട്ടർ അഥോറിറ്റി നല്കുന്നത് നാഷണൽഹൈവേ നിർമാണം എന്ന ഒഴികഴിവും.കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പഞ്ചായത്തധികൃതരുടെ ഭാഗത്തു നിന്നും യാതൊരുവിധമായ നടപടികളും ആരംഭിച്ചിട്ടില്ല. എത്രയും വേഗം ബദൽ സംവിധാനങ്ങിലൂടെയും , സാധ്യമായ മറ്റു മാർഗങ്ങളിലൂടെയും കുടിവെള്ള വിതരണം നടത്തണമെന്നും കല്ലുവാതുക്കൽ വികസന സമിതി ചെയർമാൻ കല്ലുവാതുക്കൽ അജയകുമാർ ആവശ്യപ്പെട്ടു.