കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ധർണ നടത്തും
Tuesday, February 20, 2024 5:06 AM IST
കൊല്ലം: ഡൽഹി അതിർത്തികളിൽ കൊടും തണുപ്പത്ത് സമാനതകളില്ലാത്ത ദുരിതമനുഭവിച്ചു നിലനിൽപ്പിനായുള്ള കർഷകരുടെ സമരത്തിന് കേരളാ കർഷക യൂണിയൻ -എം ജില്ലാ കമ്മിറ്റി പിന്തുണ അറിയിച്ചു. രാജ്യത്തിനാവശ്യം വേണ്ട ഭക്ഷ്യ ധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന കർഷകർക്ക് സമരം ചെയ്യാൻ അവകാശം ഉണ്ടെന്നും അവരുടെ വഴികൾ തടയരുതെന്നും കോടതികൾ പറഞ്ഞിട്ടും കേന്ദ്ര സർക്കാർ കേൾക്കാൻ തയാറാകാതെ കർഷകരെ ഭീകര വാദികളായി കാണുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം ആരോപിച്ചു.


22 -ന് കൊല്ലം ഹെഡ് പോസ്റ്റാഫിസ് പടിക്കൽ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് സായാഹ്ന ധർണ നടത്തുന്നത്തിനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് ഏഴംകുളം രാജൻ ആധ്യക്ഷനായിരുന്നു. കേരളാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്‍റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മാലൂർ അശോകൻ, സജു വെൻചേമ്പ്, സെന്‍റ് മേറീസ് ബോബൻ, മൈനാഗപ്പള്ളി മാധവൻ പിള്ള, കുഞ്ഞുമോൻ പി തുടങ്ങിയവർ പ്രസംഗിച്ചു.