പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്: ഇഡി കേസിൽ മാസങ്ങൾ കഴിഞ്ഞിട്ടും ഏബ്രഹാമിനും സജീവനും ജാമ്യം ലഭിച്ചില്ല
Thursday, July 25, 2024 5:41 AM IST
കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട ബാങ്ക് മുൻ പ്രസിഡന്‍റ് കെ.കെ. ഏബ്രഹാമിനും കരാറുകാരൻ സജീവൻ കൊല്ലപ്പള്ളിക്കും മാസങ്ങൾ കഴിഞ്ഞിട്ടും പുറത്തിറങ്ങാൻ കഴിഞ്ഞില്ല. കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിലുള്ള ഇരുവരും പലവട്ടം അപേക്ഷിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല.

ജാമ്യം നൽകുന്നതിനെ ഇഡി നിരന്തരം എതിർക്കുകയാണ്. കോഴിക്കോട് പിഎംഎൽഎ സ്പെഷൽ കോടതിയിലാണ് ഇവർക്കെതിരായ കേസ്. സജീവൻ കൊല്ലപ്പള്ളിയെ 2023 സെപ്റ്റംബർ 27നും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ ഏബ്രഹാമിനെ നവംബർ എട്ടിനുമാണ് ഇഡി കോഴിക്കോട് യൂണിറ്റ് അറസ്റ്റുചെയ്തത്.

ഇരുവരെയും ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തതിനുശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇഡി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് തലശേരി വിജിലൻസ് കോടതിയിലുള്ള കേസ് കോഴിക്കോട് കോടതിയിലേക്ക് മാറ്റാൻ ഇഡി നീക്കം നടത്തുന്നതായാണ് വിവരം.

വായ്പ തട്ടിപ്പിൽ വിജിലൻസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഏബ്രഹാമിനും സജീവനും പുറമേ എട്ട് പ്രതികൾ കൂടിയുണ്ട്. ബാങ്ക് മുൻ സെക്രട്ടറി കെ.ടി. രമാദേവി, ഡയറക്ടർമാരായിരുന്ന ടി.എസ്. കുര്യൻ, മണി പാന്പനാൽ, ബിന്ദു ചന്ദ്രൻ, സി.വി. വേലായുധൻ, വി.എം. പൗലോസ്, സുജാത ദിലീപ്, ലോണ്‍ ഓഫീസർ ആയിരുന്ന പി.യു. തോമസ് എന്നിവരാണ് മറ്റു പ്രതികൾ.

ഏബ്രഹാം, രമാദേവി, പി.യു. തോമസ്, സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വസതികളിൽ ഇഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകളിൽനിന്നുള്ള സംഘം ജൂണ്‍ ഒന്പതിന് പരിശോധന നടത്തി രേഖകൾ പിടിച്ചെടുത്തിരുന്നു. കേസിൽ 10 പേരുടേതുമായി 4.34 കോടി രൂപയുടെ സ്ഥാവര സ്വത്ത് ഇഡി താത്കാലികമായി കണ്ടുകെട്ടിയിട്ടുണ്ട്.


2002ലെ പ്രിവൻഷൻ ഓഫ് മണി ലാൻഡറിംഗ് ആക്ട് പ്രകാരമായിരുന്നു നടപടി. ഇതിനു മുന്നോടിയായി കേസിൽ ഉൾപ്പെട്ട മുഴുവൻ ആളുകളുടെയും ഉടമസ്ഥതയിലുള്ള സ്ഥാവര സ്വത്തുക്കളുടെ മൂല്യം റവന്യു ഉദ്യോഗസ്ഥർ മുഖേന ഇഡി കണക്കാക്കിയിരുന്നു. കള്ളപ്പണക്കേസിൽ ഇഡി താത്കാലികമായി കണ്ടുകെട്ടിയ സ്ഥാവര സ്വത്തുക്കളിൽ ഏറെയും സജീവൻ കൊല്ലപ്പള്ളിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ളതാണ്.

വായ്പ തട്ടിപ്പു സംബന്ധിച്ച സ്വകാര്യ പരാതിയിൽ വയനാട് വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കോഴിക്കോട് യൂണിറ്റ് വിഷയത്തിൽ ഇടപെട്ടത്. അപേക്ഷകർ അറിയാതെയും അവരുടെ പേരിലുള്ള സ്വത്തിന്‍റെ മൂല്യം പെരുപ്പിച്ചുകാട്ടിയും ബാങ്ക് ഭരണസമിതിയും ഉദ്യോഗസ്ഥരും ഒത്തുകളിച്ച് വൻതുക വായ്പ അനുവദിച്ചതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി.

നിയമവിരുദ്ധമായി വിവിധ വ്യക്തികളുടെ പേിരിൽ അനുവദിച്ച വായ്പ സജീവൻ കൊല്ലപ്പള്ളിയുടെ അക്കൗണ്ടിൽ ലഭ്യമാക്കിയതായി സ്ഥിരീകരിച്ചു. വായ്പ തട്ടിപ്പിലൂടെ ബാങ്കിന് 5.62 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കി.

2019ൽ വിജിലൻസ് രജിസ്റ്റർ ചെയ്തതാണ് കേസ്. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കിയെങ്കിലും വായ്പ തട്ടിപ്പ് ഇര പുൽപ്പള്ളി കേളക്കവല ചെന്പകമൂലയിലെ കർഷകൻ രാജേന്ദ്രൻ നായരുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ 2023 ജൂണ്‍ രണ്ടിനാണ് കുറ്റപത്രം സമർപ്പിച്ചത്.

മേയ് 30നാണ് രാജേന്ദ്രൻ നായരെ വിഷം അകത്തുചെന്നു മരിച്ച നിലയിൽ വീടിനു സമീപം മറ്റൊരാളുടെ കൃഷിയിടത്തിൽ കണ്ടെത്തിയത്. രാജേന്ദ്രൻ നായരുടെ മരണം വിവാദമായ പശ്ചാത്തലത്തിലായിരുന്നു കുറ്റപത്ര സമർപ്പണം. വായ്പ വിതരണത്തിൽ 8.64 കോടി രൂപയുടെ ക്രമക്കേടാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്.