വനത്തിൽ യൂക്കാലിപ്ട്സ് നടാൻ അനുമതി: വനംവകുപ്പിനെതിരേ പ്രതിഷേധം ശക്തം
Monday, May 20, 2024 5:56 AM IST
കൽപ്പറ്റ: നാട്ടിൽ വന്യജീവി ശല്യം അതിരൂക്ഷമായിരിക്കേ കാട്ടിൽ യൂക്കാലിപ്ട്സ് നട്ടുവളർത്താൻ സംസ്ഥാന വനം വകുപ്പ് കേരള വനം വികസന കോർപറേഷന് അനുമതി നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. വനത്തിൽ യൂക്കാലിപ്ടസ് കൃഷി പുനരാരംഭിക്കുന്നതിനെതിരേ പരിസ്ഥിതി മേഖലയിലേതടക്കം സംഘടനകൾ രംഗത്തുവന്നു.

വലിയ തോതിൽ നിർജലീകരണത്തിനും അതുവഴി പരിസ്ഥിതി നാശത്തിനും കാരണമാകുന്ന യൂക്കാലിപ്ട്സ് കൃഷിയുമായി വനം വകുപ്പ് മുന്നോട്ടുപോയാൽ വയനാട് പ്രകൃതി സംരക്ഷണ സമിതി ശക്തമായ പ്രതിരോധം തീർക്കുമെന്ന് പ്രസിഡന്‍റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ എന്നിവർ പറഞ്ഞു.

വനത്തിൽ യൂക്കാലിപ്ട്സ് നടുന്നതിനെതിരേ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും തിരുനെല്ലി വന്യമൃഗ പ്രതിരോധ ആക്ഷൻ കമ്മിറ്റി പരാതി അയച്ചതായി ചെയർമാൻ ടി.സി. ജോസഫ് അറിയിച്ചു.

ഓസ്ട്രേലിയയിൽ ചതുപ്പുകൾ ഇല്ലാതാക്കാൻ ഉപയോഗിച്ചിരുന്ന വൃക്ഷ ഇനമായ യൂക്കാലിപ്്ട്സ് വയനാട്ടിൽ വ്യാവസായിക ആവശ്യത്തിനാണ് വനത്തിൽ നട്ടുവളർത്തിയത്. ഇതിന്‍റെ തിക്തഫലം ജനം അനുഭവിക്കുകയാണ്.

വനത്തിലെ സ്വാഭാവിക വൃക്ഷങ്ങൾ വെട്ടിനീക്കിയാണ് യൂക്കാലിപ്ട്സും തേക്കും നട്ടുപിടിപ്പിച്ചത്. ഹെക്ടർ കണക്കിനു നൈസർഗിക വനം ഏകവിളത്തോട്ടങ്ങളാക്കിയതാണ് മലയോര മേഖലകളിലെ വരൾച്ചയ്ക്കും വന്യമൃഗശല്യത്തിനും മുഖ്യകാരണം.

ജില്ലയിൽ ഏറ്റവും അധികം തേക്ക്, യൂക്കാലിപ്ട്സ് തോട്ടങ്ങൾ തിരുനെല്ലി പഞ്ചായത്തിലെ വനമേഖലയിലാണ്. വരൾച്ചയും വന്യമൃഗശല്യവും ഇവിടെ കൂടുതലാണ്. തിരുനെല്ലി പഞ്ചായത്തിലെ ബാവലിയിൽ താപനില അടുത്തിടെ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. ജില്ലയിൽ പലേടത്തും കൊടുംചൂടിൽ മണ്ണിലെ സൂഷ്മാണുക്കൾ നശിക്കുകയും കാർഷിക വിളകൾ വ്യാപകമായി ഉണങ്ങുകയും ചെയ്തു.


ഇതേക്കുറിച്ച് ജനം വ്യാകുലപ്പെടുന്പോഴാണ് വനത്തിൽ യൂക്കാലിപ്ട്സ് നട്ടുപിടിപ്പിക്കാനുളള പദ്ധതി. റോമാ നഗരം കത്തിയെരിയുന്പോൾ വീണ വായിച്ചുരസിച്ച നീറോ ചക്രവർത്തിക്ക് തുല്യരാണ് വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരെന്ന് ജോസഫ് വിമർശിച്ചു.

വനത്തിൽ യൂക്കാലിപ്ട്സ് കൃഷി നടത്താൻ വനം വികസന കോർപറേഷനു അനുവാദം നൽകുന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് എഎപി ജില്ലാ നേതാക്കളായ ഡോ.എ.ടി. സുരേഷ്, പോൾസണ്‍ അന്പലവയൽ, റഫീക്ക് കന്പളക്കാട്, സൽമാൻ എൻ. റിപ്പണ്‍, ദേവദാസ് പുന്നത്ത്, അബ്ദുൾ റസാഖ് എന്നിവർ ആവശ്യപ്പെട്ടു. പദ്ധതിയുമായി വനം വകുപ്പ് മുന്നോട്ട് പോയാൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.

വനത്തിൽ യൂക്കാലിപ്ട്സ് നട്ടുവളർത്തുന്നത് വരൾച്ചയും വന്യജീവി ശല്യവും കുടുതൽ രൂക്ഷമാകുന്നതിനു ഇടയാക്കുമെന്ന് ആം ആദ്മി പാർട്ടി കിസാൻ വിംഗ് ജില്ലാ പ്രസിഡന്‍റ് എം.ഡി. തങ്കച്ചൻ, സെക്രട്ടറി കെ.പി. ജേക്കബ് എന്നിവർ അഭിപ്രായപ്പെട്ടു. വന്യജീവികളുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് വനത്തിൽ പ്രാവർത്തികമാക്കേണ്ടതെന്ന് അവർ പറഞ്ഞു.