കാട്ടാനകളുടെ മരണനിരക്ക് പഠിക്കാൻ വിദഗ്ധ സമിതി
Wednesday, October 23, 2024 4:38 AM IST
കോഴിക്കോട്: കേരളത്തിൽ കാട്ടാനകളുടെ മരണനിരക്ക് സംബന്ധിച്ച് പഠിക്കാൻ വനംവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ സമർപ്പിച്ച പദ്ധതി അംഗീകരിച്ച് അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കേരളത്തിലെ കാട്ടാനകളുടെ മരണനിരക്കും അതിനു കാരണമായ ഘടകങ്ങളും പഠിക്കുകയാണ് ലക്ഷ്യം.

അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ ചെയർമാനായ സമിതിയിലെ മറ്റ് അംഗങ്ങൾ ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സക്കറിയ, ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സർവേറ്റർ (പ്രോജക്ട് എലിഫന്‍റ്) എസ്.ആർ. രാധാകൃഷ്ണൻ, എറണാകുളം ഫ്ളയിംഗ് സ്ക്വാഡ് ഡിഎഫ്ഒ മനു സത്യൻ,


വന്യജീവി വിദഗ്ധൻ ഡോ. ബാലസുബ്രഹ്മണ്യൻ എന്നിവരാണ്. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ വിദഗ്ധ സമിതിക്കു നൽകിയിരിക്കുന്ന നിർദേശം.