എന്യൂമറേറ്റര്‍മാരായില്ല, തീയതിയും : സംസ്ഥാനത്ത് കന്നുകാലി സെന്‍സസ് തുടങ്ങിയില്ല
Wednesday, October 23, 2024 4:38 AM IST
കോഴിക്കോട്: ദേശീയതലത്തിലുള്ള കന്നുകാലികളുടെ കണക്കെടുപ്പ് സംസ്ഥാനത്ത് അനിശ്ചിതമായി നീളുന്നു. കഴിഞ്ഞ മാസം തുടങ്ങേണ്ടിയിരുന്ന സെന്‍സസ് മൃഗസംരക്ഷണവകുപ്പിലെ ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരുടെ എതിര്‍പ്പിനെതുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. പ്രശ്‌നം പരിഹരിച്ചുവെങ്കിലും പുതിയ തീയതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.

ദേശീയതലത്തില്‍ ഓരേ അഞ്ചു വര്‍ഷം കൂടുമ്പോഴാണ് കന്നുകാലി സെന്‍സസ് നടക്കുന്നത്. കണക്കെടുപ്പ് തുടങ്ങിയാല്‍ നാലുമാസം കൊണ്ട് പൂര്‍ത്തിയാകും. രാജ്യത്തെ കന്നുകാലി സമ്പത്തിന്‍റെ വിവരങ്ങള്‍ ശേഖരിക്കുകയാണ് സെന്‍സസിന്‍റെ ലക്ഷ്യം.

ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെയും അസി. ഫീല്‍ഡ് ഓഫീസര്‍മാരെയുമാണ് പതിവായി എന്യൂമറേറ്റര്‍മാരായി നിയോഗിക്കാറുള്ളത്. ജോലിത്തിരക്കുകാരം തങ്ങളെ ഒഴിവാക്കണമെന്ന് ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്‌ടേഴ്‌സ് അേസാസിയേഷന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍വേ നടത്തുന്നതിനുള്ള ഉപകരണങ്ങള്‍ സര്‍ക്കാര്‍ നല്‍കാത്തതും പ്രതിഷേധത്തിനു കാരണമായിരുന്നു.


തിരുവനന്തപുരത്ത് സമരവും ഇതിന്‍റെ പേരില്‍ സംഘടിപ്പിച്ചിരുന്നു. ഓണ്‍ലൈനില്‍ പ്രത്യേക ആപ്പ് ഉപയോഗിച്ചാണ് സെന്‍സസ് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത്. സമരത്തെതുടര്‍ന്ന് ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരെ സെന്‍സസില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. പകരം പുറത്തുനിന്ന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

മൃഗസംരക്ഷണ വകുപ്പിലെ പശു സഖിമാരുടെ സേവനവും ഉപയോഗപ്പെടുത്തും. എന്യൂമറേറ്റര്‍മാരെ കണ്ടെത്തുന്നതിനു അപേക്ഷ ഇതുവരെ ക്ഷണിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ പിടിക്കും.

ഓരേ വീട്ടിലും കയറി എന്തെല്ലാം മൃഗങ്ങളെ വളര്‍ത്തുന്നുണ്ടെന്ന വിവരമാണ് ശേഖരിക്കുന്നത്. വളര്‍ത്തുമൃഗങ്ങള്‍ക്കുപുറമേ തെരുവുപട്ടികളുടെ കണക്കും ശേഖരിക്കണം. ഓരേ പ്രദേശത്തുമുള്ള കോഴി ഫാമുകള്‍, ഇറച്ചിവില്‍പന കടകള്‍, കാലിത്തീറ്റ വില്‍പന കേന്ദ്രങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഇതില്‍ അപ്‌ലോഡ് ചെയ്യണം. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പും കാേനഷുമാരിയില്‍ സഹകരിക്കുന്നുണ്ട്.